അഡലെയ്ഡ്: സ്മൃതി മന്ദാനയും ജമീമ റോഡ്രിഗസും ചേർന്ന സെഞ്ച്വറി കൂട്ടുകെട്ടിന്റെ കരുത്തിൽ ഓസീസിനെ അവരുടെ നാട്ടിൽ തകർത്തുവിട്ട് ഇന്ത്യൻ പെൺകൊടികൾക്ക് പരമ്പര. അഡലെയ്ഡ് ഓവറിൽ 177 റൺസിന്റെ റെക്കോഡ് സ്കോർ ഉയർത്തിയാണ് ആതിഥേയർക്ക് പൊരുതാൻ പോലും അവസരം നൽകാതെ ഇന്ത്യ കളിയും പരമ്പരയും പിടിച്ചത്. മൂന്ന് കളികളടങ്ങിയ പരമ്പരയിലെ അവസാന മത്സരത്തിൽ 17റൺസിനായിരുന്നു ഇന്ത്യയുടെ ജയം. സ്കോർ ഇന്ത്യ: India 176/ 6, ആസ്ട്രേലിയ 159/ 9.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി ഏഴ് റണ്ണെടുത്ത ഷഫാലി വർമ നേരത്തേ മടങ്ങിയെങ്കിലും പിന്നീടായിരുന്നു തകർപ്പൻ കൂട്ടുകെട്ടുമായി സ്മൃതിക്കൊപ്പം ജമീമ കൂടി എത്തിയത്. പവർേപ്ല ഓവറുകൾ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 54 റൺസെടുത്തിരുന്നു ഇന്ത്യ. 35 പന്തിലായിരുന്നു ടീം സ്കോർ 50 കടന്നത്. 38 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ മന്ദാന 55 പന്തിൽ 82 റൺസെടുത്താണ് മടങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിൽ താരത്തിന്റെ 33ാം അർധ സെഞ്ച്വറിയാണിത്. ജമീമ 46 പന്തിൽ 59 റൺസും നേടി. ഇരുവരും ചേർന്ന് 121 റൺ ചേർത്താണ് കൂട്ടുകെട്ട് പിരിഞ്ഞത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 176 എടുത്ത് ബാറ്റിങ് കൈമാറിയ ടീം ഇന്ത്യക്കായി ബൗളർമാരും മികവു കാട്ടി. ശ്രേയങ്ക പാട്ടീൽ 22 റൺ നൽകി മൂന്നു പേരെ മടക്കിയപ്പോൾ ശ്രീചരണി 32 റൺ നഷ്ടപ്പെടുത്തി അത്രതന്നെ പേർക്ക് മടക്ക ടിക്കറ്റ് നൽകി. പേസർ രേണുക സിങ് ഒരാളെയും മടക്കി. ഒരു ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 32 റണ്ണുമായി പരുങ്ങിയ ആതിഥേയർ പിന്നീടൊരിക്കലും കര കയറിയില്ല.
45 പന്തിൽ 57 റണ്ണെടുത്ത ആഷ്ലീഗ് ഗാർഡ്നർ മാത്രമാണ് പിടിച്ചുനിന്നത്. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ആസ്ട്രേലിയൻ മണ്ണിൽ ഒരു പതിറ്റാണ്ടിനിടെ ആദ്യ ട്വന്റി20 പരമ്പര നേട്ടമാണിത്.
ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.