കാൺപൂർ: ഇന്ത്യൻ മുൻ ക്രിക്കറ്റ് താരങ്ങൾ കഴിഞ്ഞ ദിവസം വീണ്ടും ക്രീസിലെത്തി. റോഡ് സേഫ്റ്റി വേൾഡ് സീരിസിന്റെ ഭാഗമായാണ് മുൻ ക്രിക്കറ്റ് താരങ്ങൾ വീണ്ടും പാഡണിഞ്ഞത്. മത്സരത്തിൽ സൗത്ത് ആഫ്രിക്ക ലെജൻന്റസിനെതിരായി ഇന്ത്യൻ ലെജന്റസ് 61 റൺസിന്റെ ജയം കുറിച്ചിരുന്നു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. 82 റൺസെടുത്ത സ്റ്റുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.
മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സചിൻ 16 റൺസ് മാത്രമാണ് എടുത്തതെങ്കിലും പഴയ സചിനെ ഓർമിപ്പിക്കുന്ന ഒരു ഷോട്ട് അദ്ദേഹത്തിന്റെ ബാറ്റിൽ നിന്നു പിറന്നു. ആർപ്പുവിളികളോടെയാണ് സചിന്റെ ഷോട്ടിനെ കാണികൾ സ്വീകരിച്ചത്. മക്കായ എൻടിനിയുടെ പന്ത് ലോങ് ഓണിന് മുകളിലൂടെ സചിൻ ബൗണ്ടറി പറത്തുകയായിരുന്നു.
ഷോട്ടിന് പിന്നാലെ സചിൻ ഔട്ടായെങ്കിൽ ആ ഒരൊറ്റ ഷോട്ട് മതിയായിരുന്നു കാൺപൂർ മൈതാനത്തെത്തിയ കാണികളെ തൃപ്തിപ്പെടുത്താൻ. ആറാം ഓവറിൽ മക്കായ എൻടിനി തന്നെയാണ് സചിനെ പുറത്താക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.