ഡബ്ലിൻ: ആശ്വാസജയം നേടാനുള്ള ആതിഥേയരുടെ കാത്തിരിപ്പിനെ മഴ ചതിച്ചു. ഇന്ത്യ-അയർലൻഡ് ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം ഉപേക്ഷിച്ചു. രണ്ടു മത്സരങ്ങൾ ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യക്ക് മഴ കാര്യങ്ങൾ എളുപ്പമാക്കി. അവസാന മത്സരം കളിക്കാതെ തന്നെ ക്ലീൻ സ്വീപ്പുമായി ഇന്ത്യക്ക് മടങ്ങാം.
സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവനിരയുമായെത്തിയ ഇന്ത്യക്ക് ബാക്കപ്പ് കരുത്ത് അളക്കാനുള്ള അവസരമായിരുന്നു അയർലൻഡ് പര്യടനം. പേസർ പ്രസിദ്ധ് കൃഷ്ണക്കും വെടിക്കെട്ട് ബാറ്റർ റിങ്കുസിങ്ങിനും ട്വന്റി 20യിൽ അരങ്ങേറ്റം കുറിക്കാനായി.
പരിക്കുമാറി തിരിച്ചുവന്ന സ്റ്റാർ ബൗളർ ജസ്പ്രീത് ബുംറയാണ് ടീം ഇന്ത്യയെ നയിച്ചത്. ലോകകപ്പിനും ഏഷ്യകപ്പിനും മുൻപുള്ള പരിശീലനം എന്ന നിലയിലാണ് ബുംറയെ അയർലൻഡിലേക്ക് അയച്ചത്. രണ്ടു മത്സരങ്ങളിൽ നിന്ന് നാല് വിക്കറ്റെടുത്ത് ബുംറ വരവറിയിച്ചു. നായകൻ ജസ്പ്രീത് ബുംറയെ തന്നെയാണ് പ്ലെയർ ഓഫ് സിരീസായി തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.