'ഇത് അവസാനിപ്പിച്ചേ പറ്റൂ'; മുഹമ്മദ് ഷമിക്ക് പിന്തുണയുമായി പത്താനും സെവാഗും ഭാജിയും

പാകിസ്താനെതിരായ ലോകകപ്പ് മത്സരത്തിലെ തോല്‍വിയെചൊല്ലി ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയ്‌ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പ്രതികരിച്ച് മുൻ ഇന്ത്യൻ താരങ്ങൾ. വീരേന്ദർ സെവാഗ്, ഹർഭജൻ സിങ്, ഇർഫാൻ പത്താൻ, യൂസുഫ് പത്താൻ എന്നീ താരങ്ങളാണ് ഷമിക്കെതിരെയുള്ള അധിക്ഷേപങ്ങളെ അപലപിച്ച് രംഗത്തെത്തിയത്.

മുഹമ്മദ് ഷമിക്കെതിരായ ഓൺലൈൻ ആക്രമണം ഞെട്ടിക്കുന്നതാണ്, ഞങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. അവൻ ഒരു ചാമ്പ്യനാണ്, ഏതൊരു ഓൺലൈൻ ജനക്കൂട്ടത്തെക്കാളും ഏറെ ഇന്ത്യയെ നെഞ്ചേറ്റുന്നവരാണ് ഇന്ത്യൻ തൊപ്പി ധരിക്കുന്ന കളിക്കാർ. ഷമീ നിനക്കൊപ്പം, - സെവാഗ് കുറിച്ചു.

'മുഹമ്മദ് ഷമി ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു' എന്നായിരുന്നു ഹർഭജൻ ട്വീറ്റ് ചെയ്തത്. ഞങ്ങൾ നിങ്ങളിൽ അഭിമാനിക്കുന്നു എന്ന് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചാഹലും കുറിച്ചു.

താനും ഇന്ത്യാ-പാകിസ്താൻ മത്സരത്തിെൻറ ഭാഗമായിരുന്നുവെന്നും അന്ന് തോൽവി നേരിട്ടിട്ടും ആരും തന്നോട് പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇർഫാൻ പത്താൻ പറഞ്ഞു. 'ഞാൻ സംസാരിക്കുന്നത് വർഷങ്ങൾക്ക് മുമ്പുള്ള കാര്യമാണ്. ഇൗ വിഡ്ഢിത്തം നിർത്തേണ്ടതുണ്ട്'. -പത്താൻ ട്വീറ്റ് ചെയ്തു.

ക്രിക്കറ്റ് താരങ്ങളെ വിമർശിക്കാമെന്നും എന്നാൽ, തോൽവിയെ തുടർന്ന് ഒരാളെ അപമാനിക്കുന്നത് തീർത്തും തെറ്റാണെന്നും യൂസുഫ് പത്താൻ ട്വിറ്ററിലെഴുതി. അതൊരു മത്സരമാണ്, ആ ദിവസത്തെ ഏറ്റവും മികച്ച ടീം വിജയിച്ചു. അതേ ക്രിക്കറ്റ് താരങ്ങൾ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയെ പല മാച്ചുകളിലും വിജയിപ്പിച്ചിട്ടുണ്ടെന്നും തോറ്റതിന് ശേഷം ഇത്രയും നാളും ടീമിനെ വിജയിപ്പിച്ചവരെ ചതിയനെന്ന് വിളിക്കുകയാണോ എന്നും യൂസുഫ് കുറിച്ചു.

ഷമിയുടെ മുസ്‌ലിം ഐഡന്റിറ്റി മുന്‍നിര്‍ത്തി ഹിന്ദുത്വവാദികളാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചരണം നടത്തുന്നത്. പാകിസ്താനില്‍ നിന്ന് പണം വാങ്ങിയാണ് ഷമി കളിച്ചതെന്നാണ് പ്രചരണം. പാകിസ്താനോട് കൂറുള്ള ഇന്ത്യന്‍ മുസ്‌ലിം എന്നാണ് മറ്റൊരാളുടെ ട്വീറ്റ്. 'നിങ്ങളുടെ സമുദായത്തെ ജയിപ്പിക്കാന്‍ എത്രം പണം കൈപറ്റി'എന്നാണ് ഒരാൾ ചോദിച്ചത്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്താനോട് പരാജയപ്പെട്ടത്

Tags:    
News Summary - Irfan Harbhajan Sehwag rally support behind Shami following online abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.