ഐ.പി.എൽ വാതുവെപ്പ് സംഘത്തിലെ എട്ടു പേർ ഇന്ദോറിൽ അറസ്റ്റിൽ

ഇന്ദോർ: ഐ.പി.എൽ ക്രിക്കറ്റ് മൽസരവുമായി ബന്ധപ്പെട്ട വാതുവെപ്പ് സംഘത്തിലെ എട്ടു പേർ മധ്യപ്രദേശിലെ ഇന്ദോറിൽ അറസ്റ്റിൽ. സൂരജ്, രാഹുൽ, നിലേഷ്, യോഗേഷ്, വിശാൽ, രാഹുൽ, സന്ദീപ്, ശുഭം എന്നിവരെയാണ് ഇന്ദോർ പൊലീസ് അറസ്റ്റ് ചെയ്തത്.

ദോഹയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലുള്ള മൽസരവുമായി ബന്ധപ്പെട്ടാണ് സംഘം വാതുവെച്ചതെന്ന് ബന്ദഗംഗ എസ്.ഐ രാജേന്ദ്ര സോണി അറിയിച്ചു.

എട്ട് മൊബൈൽ ഫോണുകളും ഒരു ടെലിവിഷനും 8000 രൂപയും മൂന്നു ലക്ഷം രൂപ അക്കൗണ്ടിലും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ഒക്ടോബർ അഞ്ചിന് വാതുവെപ്പ് സംഘത്തിലെ രണ്ട് സ്ത്രീകളടക്കം അഞ്ചു പേരെ ഇന്ദോർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ലാസുദിയ ഏരിയയിലെ അപാർട്ട്മെന്‍റിൽ നിന്നാണ് ഇവരെ പിടികൂടിയത്. 9,500 രൂപയും പിടിച്ചെടുത്തിരുന്നു. 10 ലക്ഷം രൂപയുടെ വാതുവെപ്പാണ് അന്ന് നടന്നത്.

ബംഗളൂരുവിൽ നിന്ന് വാതുവെപ്പുമായി ബന്ധപ്പെട്ട് നാലു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് മൂന്നു ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.