‘സഞ്ജു ഷോ’; ലഖ്നൗവി​നെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്

ലഖ്നൗ: ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഏഴ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്. ടോസ് നഷ്ടമായി ബാറ്റേന്തിയ ലഖ്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണെടുത്തത്. മറുപടി ബാറ്റിങ്ങിൽ ഒരോവർ ബാക്കി നിൽക്കെ മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി രാജസ്ഥാൻ ലക്ഷ്യത്തി​ലെത്തുകയായിരുന്നു.

കൂറ്റനടികളുമായി നായകൻ സഞ്ജുവാണ് രാജസ്ഥാന്റെ ജയം എളുപ്പമാക്കിയത്. 33 പന്തുകളിൽ 71 റൺസെടുത്ത സഞ്ജു പുറത്താകാതെ നിന്നും. നാല് സിക്സറുകളും ഏഴ് ​ഫോറും താരം പറത്തി. 34 പന്തുകളില്‍ 52 റൺസുമായി ധ്രുവ് ജുറേൽ സഞ്ജുവിന് മികച്ച പിന്തുണ നൽകി.

ജയിച്ച രാജസ്ഥാൻ പ്ലേഓഫ് ഏറെക്കുറേ ഉറപ്പിച്ചുകഴിഞ്ഞു. ഒമ്പത് മത്സരങ്ങളിൽ എട്ട് ജയമുള്ള സഞ്ജുവും സംഘവും 16 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാമതാണ്. ഒമ്പത് മത്സരങ്ങളിൽ അഞ്ച് ജയവുമായി ലഖ്നൗ നാലാം സ്ഥാനത്താണ്.

ലഖ്നൗവിനായി നായകൻ കെ.എൽ രാഹുലും ദീപക് ഹൂഡയുമാണ് മികച്ച പ്രകടനം പുറത്തെടുത്തത്. രാഹുൽ 48 പന്തില്‍ 76 റൺസും ഹൂഡ 31 പന്തില്‍ 50 റൺസുമെടുത്തു. തുടക്കത്തിൽ തന്നെ ക്വിന്‍റൺ ഡികോക്കിന്‍റെയും (എട്ട്) മാർക്സ് സ്റ്റോയിനിസിന്‍റെയും (പൂജ്യം) വിക്കറ്റുകൾ വീണെങ്കിലും രാഹുലും ഹൂഡയും ചേർന്ന് ലഖ്നോയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു. രണ്ട് സിക്സറും എട്ട് ഫോറും അടങ്ങിയതാണ് രാഹുലിന്‍റെ ഇന്നിങ്സ്. ഏഴ് ഫോറോടെയാണ് ദീപക് ഹൂഡ 50 റൺസെടുത്തത്. ആയുഷ് ബദോനി (18), ക്രുനാൽ പാണ്ഡ്യ (15), നിക്കോളാസ് പുരാൻ (11), എന്നിങ്ങനെയാണ് മറ്റ് ബാറ്റർമാരുടെ സംഭാവന.

രാജസ്ഥാൻ ബൗളർമാർ 18 റൺസാണ് എക്സ്ട്രാസായി വഴങ്ങിയത്. സന്ദീപ് ശർമ രണ്ടും ട്രെന്‍റ് ബോൾട്ട്, ആവേശ് ഖാൻ, ആർ. അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2024, Lucknow Super Giants vs Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.