ജകാർത്ത: ഇന്തോനേഷ്യ ഓപൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധുവും സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ മലയാളി താരം എച്ച്.എസ് പ്രണോയിയും ലക്ഷ്യ സെന്നും ആദ്യ റൗണ്ടിൽ തോറ്റു മടങ്ങി.
വനിത സിംഗ്ൾസിൽ ജപ്പാന്റെ നൊസോമി ഒകുഹാറയെ 22-20, 21-23, 21-15 സ്കോറിനാണ് സിന്ധു തോൽപിച്ചത്. പുരുഷന്മാരിൽ പ്രണോയി 17-21, 18-21ന് ഇന്തോനേഷ്യയുടെ അലവി ഫർഹാനോട് പരാജയപ്പെട്ടു. ലക്ഷ്യയെ ചൈനയുടെ ഷി യു ക്വിയാണ് തോൽപിച്ചത്. സ്കോർ: 11-21, 22-20, 15-21.
ഡബ്ൾസിൽ സാത്വികും ചിരാഗും 18-21, 21-18, 21-14 സ്കോറിന് ഇന്തോനേഷ്യയുടെ ലിയോ റോളി കർനാൻഡോ-ബാഗസ് മൗലാന സഖ്യത്തെ വീഴ്ത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.