ലങ്കൻ ക്യാമ്പിൽ കോവിഡ്; ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേക്ക് മാറ്റി

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കൻ സ്റ്റാഫ് അംഗങ്ങളിൽ രണ്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പരമ്പര നീട്ടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 13 മുതൽ 18 വരെ നടക്കുമെന്ന് ബി.സി.സിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ജൂലൈ 13മുതൽ 17 വരെയായിരുന്നു പരമ്പര നടത്താൻ നിശ്ചയിച്ചിരുന്നത്. ലങ്കൻ ബാറ്റിങ് കോച്ച് ഗ്രാൻഡ് ഫ്ലവറിനും ഡേറ്റ അനലിസ്റ്റ് ജി.ടി നിരോഷനുമാണ് കോവിഡ് ബാധിച്ചത്.

മൂന്ന് വീതം ട്വന്‍റി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ലങ്കയിൽ കളിക്കാനിരിക്കുന്നത്. ജൂലൈ 13നായിരുന്നു ആദ്യ ഏകദിനം. തിങ്കളാഴ്ച ശ്രീലങ്കൻ ടീം ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയമാകും. ഫ്ലവറിനും നിരോഷനും കോവിഡ് ഡെൽറ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

ലങ്ക കഴിഞ്ഞ ദിവസമാണ് പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുൺ ഷനാകയാണ് നായകൻ. വിരാട് കോഹ്ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ശിഖർ ധവാനാണ് ടീമിനെ നയിക്കുന്നത്. മുൻ ഇന്ത്യൻ നായകൻ രാഹുൽ ദ്രാവിഡാണ് കോച്ച്. 

Tags:    
News Summary - inagural match of India-Sri Lanka ODI Series Postponed To July 18 due to covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.