ലണ്ടൻ: ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിന് വൻ വിജയ ലക്ഷ്യം കുറിച്ച് ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത സന്ദർശകർ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (102) സെഞ്ച്വറി മികവിൽ 50 ഓവറിൽ അഞ്ച് വിക്കറ്റിന് 318 റൺസെടുത്തു. 84 പന്തിൽ 14 ഫോറുകളുടെ അകമ്പടിയോടെയായിരുന്നു ഹർമൻപ്രീതിന്റെ പ്രകടനം.
ജെമീമ റോഡ്രിഗസ് 45 പന്തിൽ 50 റൺസ് നേടിയപ്പോൾ റിച്ച ഘോഷ് 18 പന്തിൽ 38 റൺസുമായി പുറത്താവാതെ നിന്നു. ഓപണർമാരായ സ്മൃതി മന്ദാന 45ഉം പ്രതിക റാവൽ 26ഉം റൺസ് ചേർത്തു. 45 റൺസായിരുന്നു ഹർലീൻ ഡിയോളിന്റെ സംഭാവന. പരമ്പരയിൽ ഇന്ത്യയും ഇംഗ്ലണ്ടും (1-1) ഒപ്പത്തിനൊപ്പമാണ്. ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.