ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഓവലിൽ. ഇന്ത്യ കളിക്കുമോ?

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിന്റെ തീയതിയും വേദിയും പ്രഖ്യാപിച്ച് രാജ്യാന്ത​ര ക്രിക്കറ്റ് കൗൺസിൽ. ജൂൺ ഏഴു മുതൽ വിഖ്യാതമായ ഓവൽ മൈതാനത്താകും മത്സരം. നിലവിലെ പോയിന്റ് പരിഗണിച്ചാൽ ഇന്ത്യ, ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിൽ രണ്ടെണ്ണമാകും മുഖാമുഖം വരിക. ഇന്ത്യയിൽ നടക്കുന്ന ബോർഡർ- ഗവാസ്കർ പരമ്പരയിലെ പ്രകടനം ഇന്ത്യക്കും ആസ്ട്രേലിയക്കും നിർണായകമാണ്. ന്യുസിലൻഡാണ് നിലവിലെ ജേതാക്കൾ. എന്നാൽ, ടീം ഇത്തവണ പോയിന്റ് നിലയിൽ ഏറെ പിറകിലായതിനാൽ ഫൈനൽ കളിക്കില്ല. ഇന്ത്യയായിരുന്നു രണ്ടാമത്.

ആസ്ട്രേലിയയാണ് പോയിന്റ് പട്ടികയിൽ മുന്നിൽനിൽക്കുന്നത്- ശതമാനക്കണക്കിൽ 75.56. ഇന്ത്യയാകട്ടെ, 58.93ഉമുായി പിറകിലുണ്ട്. ഇന്ത്യ- ഓസീസ് പരമ്പരയിലെ ജേതാക്കൾ ഫൈനൽ കളിക്കുമെന്നുറപ്പാണ്.

മൂന്നും നാലും സ്ഥാനത്ത് ദക്ഷിണാഫ്രിക്ക, ശ്രീലങ്ക ടീമുകൾ തമ്മിൽ ചെറിയ വ്യത്യാസമേയുള്ളൂ. ശ്രീലങ്കക്ക് മുന്നിൽ ന്യൂസിലൻഡിനെതിരെ രണ്ടു ടെസ്റ്റുകളാണ് അടുത്തായി വരാനുള്ളത്. രണ്ടും കിവി കളിമുറ്റങ്ങളിലുമാണ്. എന്നാൽ, ദക്ഷിണാഫ്രിക്കക്ക് വെസ്റ്റ് ഇൻഡീസാണ് എതരിാളികൾ. 

Tags:    
News Summary - ICC announces date and venue of World Test Championship final; India, Australia in race to play summit clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.