ലോക ടെസ്റ്റ് ജേതാക്കൾക്ക് വൻതുക പാരിതോഷികം

ദുബൈ: അടുത്തമാസം ഏഴു മുതൽ 12 വരെ ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ഇന്ത്യ-ആസ്ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ തുക. 16 ലക്ഷം ഡോളർ (ഏകദേശം 13.22 കോടി രൂപ) ആണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുക. രണ്ടാം സ്ഥാനക്കാർക്ക് 6.6 കോടി രൂപ ലഭിക്കും. നിലവിൽ മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കക്ക് 3.71 കോടി രൂപയും നാലാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 2.89 കോടി രൂപയും ലഭിക്കും. അഞ്ചാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 1.65 കോടിയും ആറു മുതൽ ഒമ്പതാം സ്ഥാനം വരെയുള്ള ന്യൂസിലൻഡ്, പാകിസ്താൻ, വിൻഡീസ്, ബംഗ്ലാദേശ് ടീമുകൾക്ക് 82 ലക്ഷം രൂപ വീതവും ലഭിക്കും.

Tags:    
News Summary - Huge prize money for the ICC World Test Championship 2023 Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.