സഞ്ജു സാംസൺ, വൈഭവ് സൂര്യവംശി

സഞ്ജുവിനെ ഒഴിവാക്കിയത് കോച്ചിംഗ് കരിയറിലെ കടുത്ത തീരുമാനം; വൈഭവ് ഇനിയും കാത്തിരിക്കണം: ഗൗതം ഗംഭീ‌ർ

ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് മലയാളി താരം സഞ്ജു സാംസണിനെ ഒഴിവാക്കിയത് തൻ്റെ കോച്ചിംഗ് കരിയറിലെ ഏറ്റവും കടുത്ത തീരുമാനമായിരുന്നുവെന്ന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ. സ‍ഞ്ജു ലോകകപ്പിൽ പ്ലെയ‍ർ ഓഫ് ദി ടൂ‌‌‌ർണമെൻ്റായത് വെറുതെയല്ലെന്നും എന്നാൽ ചിലപ്പോൾ താരങ്ങളുടെ ഫോമും പരിഗണിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്താനെതിരെയുള്ള പരമ്പരയിൽ സ‍ഞ്ജു തുടർച്ചായ രണ്ട് അർധ സെ‍ഞ്ച്വറികൾ നേടിയതിന് പിന്നാലെയാണ് ഗംഭീറിൻ്റെ പ്രതികരണം.

ഒരു താരവും മൂന്നോ നാലോ പരാജയങ്ങൾ കൊണ്ട് പെട്ടെന്ന് മോശം കളിക്കാരായി മാറില്ലെന്നും ഒരു ലോകകപ്പിൽ നിന്ന് മറ്റൊന്നിലേക്ക് തോൽവികളില്ലാതെ മുന്നേറുകയും ലോകകപ്പ് നേടുകയും ചെയ്ത ഒരു ടീമാണിതെന്നും ഗംഭീർ വ്യക്തമാക്കി. വൈഭവിന്റെ കാര്യത്തിൽ അവൻ അവസരത്തിനായി കാത്തിരിക്കേണ്ടതുണ്ട്. അവൻ്റെ കഴിവുകളെ കുറിച്ചും അവന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്കറിയാം. എങ്കിലും, വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരാൾ ടീമിലുണ്ടാകുമ്പോൾ അയാൾക്ക് പുതുതായി വന്ന ഒരാളെക്കാൾ മുൻതൂക്കം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2026 ലോകകപ്പിൽ തുടർച്ചായ മൂന്ന് അർധ സെഞ്ച്വറികൾ നേടി സഞ്ജു പ്ലെയർ ഓഫ് ടൂ‍‌ർണമെൻ്റ് സ്വന്തമാക്കിയിരുന്നു. എന്നാൽ, തുട‌‌ർന്നുവന്ന അയ‌ർലാൻഡ് - ഇംഗ്ലണ്ട് പരമ്പരകളിൽ വിക്കറ്റ് കീപ്പർക്ക് തിളങ്ങാൻ സാധിച്ചില്ല. അതോടെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താരത്തിന് തൻ്റെ ഓപ്പണിങ് സ്ഥാനം കൗമാര താരം വൈഭവ് സൂര്യവംശിക്ക് കൈമാറേണ്ടിവന്നു. പിന്നാലെ സിംബാബ്വെ പരമ്പരയിൽ ടീമിൽ നിന്ന് പുറത്തായ താരം അഫ്ഗാൻ പരമ്പരയിൽ തിരിച്ചെത്തുകയായിരുന്നു.

സ‍‍ഞ്ജു ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് ഫോം വീണ്ടെടുത്തു. രണ്ടാം മത്സരത്തിൽ 22 പന്തിൽ 57 റൺസെടുത്തപ്പോൾ അവസാന ട്വൻ്റി20 യിൽ 35 പന്തിൽ 50 റൺസാണ് സ്കോർ ചെയ്തത്. 

Tags:    
News Summary - Sanju Samson's exclusion was a tough decision; Vaibhav Sooryavanshi should wait: Gautam Gambhir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.