ഏകദിന റാങ്കിങ്ങിൽ ഇതാദ്യം; പാകിസ്താൻ ഒന്നാം സ്ഥാനത്ത്

കറാച്ചി: ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മുന്നേറ്റത്തോടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് പാകിസ്താൻ ടീം. 2005ൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിങ് സമ്പ്രദായം ഔദ്യോഗികമായി നിലവിൽ വന്നശേഷം ഇതാദ്യമായാണ് പാക് സംഘം മുന്നിലെത്തുന്നത്.

ആസ്‌ട്രേലിയ (113.286), ഇന്ത്യ (112.638) എന്നിവരെ മറികടന്ന് 113.483 റേറ്റിങ് പോയന്റുമായി പട്ടികയിൽ പച്ചപ്പടയുടെ മുന്നേറ്റം. 102 റൺസിനായിരുന്നു നാലാം ഏകദിനത്തിലെ ജയം. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ക്യാപ്റ്റൻ ബാബർ അഅ്സമിന്റെ സെഞ്ച്വറിയുടെ (117 പന്തിൽ 107) സെഞ്ച്വറിയുടെ ബലത്തിൽ 50 ഓവറിൽ ആറ് വിക്കറ്റിന് 334 റൺസടിച്ചു. കിവികളുടെ മറുപടി 43.4 ഓവറിൽ 232ൽ തീർന്നു. പരമ്പരയിൽ 4-0ത്തിന് മുന്നിലാണ് പാകിസ്താൻ.

Tags:    
News Summary - First in one day ranking-Pakistan is in first place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.