മസ്കത്ത്: ഒമാന്‍ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടില്‍ തുടങ്ങിയ 'ഡെസേര്‍ട്ട് കപ്പ്'ചതുര്‍രാഷ്ട്ര ട്വന്റി20 ടൂർണമെന്റിൽ ഒമാന്‍ തകർപ്പൻ വിജയത്തുടക്കം.
ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയെ ഒമ്പത് വിക്കറ്റിനാണ് തോൽപിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത സൗദി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 86 റണ്‍സാണെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർ ഒരു വിക്കറ്റ് നഷ്ടത്തിൽ 10.1 ഓവറിൽ വിജയം കണ്ടു. ഓപണര്‍മാരായ ജിതേന്ദര്‍ സിങ് കശ്യപ് കുമാറും ഹരിഷ്ഭായിയും നടത്തിയ മികച്ച പ്രകടനമാണ് ഒമാന്‍ വിജയം എളുപ്പമാക്കിയത്. 28 പന്തില്‍ 50 റണ്‍സ് നേടി ജിതേന്ദര്‍ സിങ് പുറത്താകാതെ നിന്നു. കശ്യപ് കുമാര്‍ 32 റണ്‍സെടുത്തു.
28 പന്തില്‍ 34 റണ്‍സെടുത്ത ഹസീബ് ഗഫൂറാണ് സൗദിയുടെ ടോപ് സ്കോറര്‍. മുഹമ്മദ് ഹിശാം ശൈഖ്, അര്ഫാന് സര്‍ഫ്രാസ് എന്നിവർ 13 റൺസ് വീതവും എടുത്തു. മൂന്ന് ഓവറില്‍ 20 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്ത ബിലാല്‍ ഖാനും 14 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഖലീമുല്ലയുമാണ് സൗദിയെ കുറഞ്ഞ റണ്ണിന് പുറത്താക്കിയത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് സൗദി അറേബ്യ കാനഡയെയും രാത്രി എട്ടിന് ഒമാന്‍ ബഹ്റൈനെയും നേരിടും. നവംബര്‍ 21നാണ് പ്ലേഓഫ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.