വിൻഡീസ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു; രോഹിതും കോഹ്‌ലിയും തിരിച്ചെത്തി, ടി20യില്‍ സഞ്ജുവും
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ടി20 പരമ്പരകൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബി.സി.സി.ഐ പ്രഖ്യാപിച്ചു. ആരാധകരെ ആവേശത്തിലാഴ്ത്തി സീനിയർ താരങ്ങളായ രോഹിത് ശർമയും വിരാട് കോഹ്‌ലിയും ഏകദിന ടീമിൽ ഇടംനേടിയതാണ് പ്രധാന ആകർഷണം. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമുകളിലും ഏഷ്യൻ ഗെയിംസിനുള്ള സംഘത്തിലും വിക്കറ്റ് കീപ്പറായി സ്ഥാനം നിലനിർത്തി.
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ ശുഭ്മൻ ഗില്ലാണ് ഇന്ത്യയെ നയിക്കുക. കെ.എൽ. രാഹുൽ വൈസ് ക്യാപ്റ്റനാകും. ഏഷ്യൻ ഗെയിംസ് ടീമിനൊപ്പം ചേരുന്നതിനാലാണ് ശ്രേയസ് അയ്യർക്ക് ഏകദിന പരമ്പര നഷ്ടമാകുന്നത്. മുൻനിര ബാറ്റർമാരായി രോഹിത് ശർമയും വിരാട് കോഹ്‌ലിയും ടീമിലുണ്ട്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളുമാണ് ഉള്ളത്. തിരുവനന്തപുരത്ത് വച്ചാണ് ആദ്യ ഏകദിന മത്സരം. ഒക്ടോബര്‍ ആറിനാണ് ടി20 മത്സരങ്ങള്‍ തുടങ്ങുക. ഋഷഭ് പന്ത് ടീമില്‍ ഇടം പിടിച്ചില്ല.
ഈ വർഷം ഏകദിനത്തിൽ മികച്ച ഫോമിലാണ് രോഹിത് ശർമ. ഒൻപത് ഇന്നിങ്സുകളിൽ നിന്ന് 42.11 ശരാശരിയിലും 99 പ്രഹരശേഷിയിലും 379 റൺസ് അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്. 138 റൺസിന്റെ മികച്ച ഇന്നിങ്സ് ഉൾപ്പെടെ ഒരു സെഞ്ചുറിയും ഒരു അർധസെഞ്ചുറിയും താരം ഇതിനോടകം സ്വന്തമാക്കി. സെപ്റ്റംബർ 27-ന് തിരുവനന്തപുരത്താണ് വിൻഡീസിനെതിരായ ആദ്യ ഏകദിനം.
ഏകദിന ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ആക്വിബ് നബി, യശസ്വി ജയ്‌സ്വാൾ, നമ്മൻ ധീർ.
ടി20 ടീമുകളെ ശ്രേയസ് നയിക്കും; സഞ്ജുവിന് ഇരട്ട നേട്ടം
വിൻഡീസിനെതിരായ ടി20 പരമ്പരയിലും, ജപ്പാൻ ടി20 പരമ്പരയ്ക്കും ഏഷ്യൻ ഗെയിംസിനുമുള്ള പുതുക്കിയ ടീമിലും സഞ്ജു സാംസൺ ഇടംനേടി. ശ്രേയസ് അയ്യർ ക്യാപ്റ്റനാകുന്ന ഇരു ടീമുകളിലും തിലക് വർമയാണ് വൈസ് ക്യാപ്റ്റൻ. ഇഷാൻ കിഷനും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.
വിൻഡീസിനെതിരായ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, വൈഭവ് സൂര്യവംശി, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), തിലക് വർമ (വൈസ് ക്യാപ്റ്റൻ), ശിവം ദുബെ, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, നിതീഷ് കുമാർ റെഡ്ഡി, അർഷ്ദീപ് സിങ്, പ്രിൻസ് യാദവ്, മയാങ്ക് യാദവ്.
ഏഷ്യൻ ഗെയിംസ് / ജപ്പാൻ ടി20 ടീം: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ശിവം ദുബെ, തിലക് വർമ (വൈസ് ക്യാപ്റ്റൻ), അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ, വിപ്രാജ് നിഗം.
ഇറാനി കപ്പിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിന്റെ നായകനായി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ബി.സി.സി.ഐ തെരഞ്ഞെടുത്തു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന സർഫറാസ് ഖാനാണ് വൈസ് ക്യാപ്റ്റൻ.
റെസ്റ്റ് ഓഫ് ഇന്ത്യ ടീം: ഋഷഭ് പന്ത് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), സനത് സാങ്‌വാൻ, ശിഖർ മോഹൻ, സുദീപ് ഘരാമി, സർഫറാസ് ഖാൻ (വൈസ് ക്യാപ്റ്റൻ), സ്മരൺ രവിചന്ദ്രൻ, മാനവ് സുതർ, സാരൻഷ് ജയിൻ, ആകാശ് ദീപ്, മുകേഷ് കുമാർ, മുകേഷ് ചൗധരി, ആര്യൻ ജുയാൽ (വിക്കറ്റ് കീപ്പർ), ആര്യൻ പാണ്ഡെ, അനുകുൽ റോയ്, ആയുഷ് ദോസേജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.