ശ്രീലങ്കക്കെതിരെ അർധസെഞ്ച്വറി നേടിയ ബംഗ്ലാദേശിന്റെ നജ്മുൽ ഹുസൈൻ ഷാന്റോയുടെ ബാറ്റിങ്

ഏഷ്യാകപ്പ്: ലങ്കക്കെതിരെ ബംഗ്ലാദേശ് 164 റൺസിന് പുറത്ത്

പല്ലെക്കലെ (ശ്രീലങ്ക): ഏഷ്യാകപ്പ് ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശ് 164 റൺസിന് പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ ലങ്കൻ പേസർ മതീഷ പതിരാനയും രണ്ടുവിക്കറ്റെടുത്ത മഹീഷ് തീക്ഷ്ണയുമാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്.

89 റൺസുമായി ഒറ്റയാൾ പോരാട്ടം നയിച്ച നജ്മുൽ ഹുസൈൻ ഷാന്റോയുടെ ചെറുത്ത് നിൽപ്പാണ് സ്കോർ 150 കടത്തിയത്. ഓപണർ മുഹമ്മദ് നയീം (16), തൗഹീദ് ഹാരിദി (20). മുഷ്ഫിഖുറഹീം (13) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റർമാർ. 


ഗ്രൂപ്പ് എയിലെ ആദ്യപോരാട്ടമായ ഉദ്ഘാടന മത്സരത്തിൽ പാകിസ്താൻ നേപ്പാളിനെതിരെ 238 റൺസിന്റെ വമ്പൻ ജയം നേടിയിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താൻ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 342 റണ്‍സാണ് അടിച്ചുകൂട്ടിയത്.

എതിരാളികളുടെ പടുകൂറ്റന്‍ സ്‌കോര്‍ പിന്തുടർന്ന നേപ്പാൾ പക്ഷെ, 23.4 ഓവറിൽ 104 റൺസിന് കൂടാരം കയറുകയായിരുന്നു. നായകൻ ബാബര്‍ അസമിന്റെയും സൂപ്പര്‍ ബാറ്റർ ഇഫ്തിഖര്‍ അഹമ്മദിന്റെും സെഞ്ച്വറികളാണ് പാകിസ്താന് വലിയ സ്കോർ സമ്മാനിച്ചത്. ബാബർ 131 പന്തുകളിൽ 14 ബൗണ്ടറികളുടെയും നാല് സിക്സറുകളുടെയും അകമ്പടിയോടെ 151 റൺസടിച്ചു. ഇഫ്തിഖർ 71 പന്തുകളിൽ 11 ബൗണ്ടറികളും നാല് സിക്സും സഹിതം 109 റൺസെടുത്ത് പുറത്താകാതെ നിന്നു.

Tags:    
News Summary - Asia Cup: Bangladesh bowled out for 164 runs against Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.