ആൺകുട്ടികളുടെ 1500 മീറ്ററിൽ സ്വർണം നേടിയ ഇന്ത്യയുടെ അമിത് ചൗധരി, 2. ഷോട്ട് പുട്ടിൽ
സ്വർണ നേടിയ ഇന്ത്യയുടെ ആകാശ് യാഥവ്, വെങ്കലം നേടിയ സിദ്ധാർത്ഥ് ചൗധരി എന്നിവർ
കുവൈത്ത് സിറ്റി: നാലാമത് ഏഷ്യൻ അണ്ടർ 18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് കുവൈത്തിൽ തുടക്കമായി. ഷോട്ട് പുട്ടിൽ ഇന്ത്യയുടെ ആകാശ് യാഥവ് സ്വർണവും സിദ്ധാർത്ഥ് ചൗദരി വെങ്കലവും നേടി.ആദ്യ ദിനത്തിൽ ആൺകുട്ടികളുടെ 1500 മീറ്ററിൽ ഇന്ത്യയുടെ അമിത് ചൗധരി സ്വർണം നേടി. നാലു ദിവസം നീളുന്ന മത്സരത്തിൽ വ്യാഴാഴ്ച വനിത ഹാമർ ത്രോ, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100 മീറ്റർ, 400 മീറ്റർ സ്പ്രിന്റ് യോഗ്യത മത്സരങ്ങൾ, മൂന്ന് ഡെക്കാത്‌ലൺ ഇനങ്ങൾ (100 മീറ്റർ, ലോങ്ജംപ്, ഷോട്ട്പുട്ട്) എന്നിവ നടന്നു.
ഏഷ്യൻ അണ്ടർ 18 അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ഓട്ടമത്സരത്തിൽനിന്ന്
വൈകുന്നേരം, 110 മീറ്റർ ഹർഡ്ൽസ് പ്രാഥമിക മത്സരങ്ങൾ, ഷോട്ട്പുട്ട്, പെൺകുട്ടികളുടെ ലോങ്ജംപ്, പുരുഷ-വനിത 1500 മീറ്റർ ഫൈനലുകൾ എന്നിവ നടന്നു. കുവൈത്ത്, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, സിറിയ, ലബനാൻ, ജോർഡൻ, ഫലസ്തീൻ, യമൻ, ഇറാഖ്, ഇറാൻ, ബംഗ്ലാദേശ്, പാകിസ്താൻ, ബ്രൂണെ, ചൈനീസ് തായ്‌പേയ്, ഹോങ്കോങ്, ഇന്ത്യ, ഇന്തോനേഷ്യ, കസാഖ്സ്താൻ, ദക്ഷിണ കൊറിയ, കിർഗിസ്താൻ, ലാവോസ്, തായ്‌ലൻഡ്, മലേഷ്യ, നേപ്പാൾ, മാലദ്വീപ്, ഫിലിപ്പീൻസ്, സിംഗപ്പൂർ, താജികിസ്താൻ, വിയറ്റ്നാം, ഉസ്ബകിസ്താൻ തുടങ്ങിയ രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.