ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ ശിവസേന യെ കോൺഗ്രസും എൻ.സി.പിയും പിന്തുണക്കുകയെന്ന ആശയം നടപ്പാകാൻ ഇടയില്ല. പാർലമെൻറില ും പുറത്തും വിശദീകരിക്കാൻ ഏറെ പ്രയാസമായ ഒന്നാണ് ഇത്തരമൊരു ആശയമെന്ന് ചൂണ്ടിക്ക ാട്ടി കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഈ നീക്കത്തെ എതിർക്കുകയാണ്. വിലപേശൽ നാടകങ്ങ ൾക്കൊടുവിൽ ബി.ജെ.പിയും സേനയും കൈകോർക്കുന്ന സാഹചര്യമാണ് രൂപപ്പെടുന്നത്.
കോൺഗ്രസ് മഹാരാഷ്ട്ര ഘടകത്തിലെ ഒരു വിഭാഗമാണ്, അപകടകാരികളിൽ തമ്മിൽ ഭേദം സേനയായതിനാൽ പിന്തുണക്കുകയെന്ന ആശയം മുന്നോട്ടുവെച്ചത്. ശരദ് പവാർ അവരുടെ കൂടി പ്രേരണക്കു വഴങ്ങിയാണ് സോണിയയെ കാണാൻ തിങ്കളാഴ്ച ഡൽഹിയിൽ എത്തിയത് എന്നാണ് അറിയുന്നത്. മഹാരാഷ്്ട്ര രാഷ്ട്രീയത്തിൽ വ്യവസായ ലോബിയുടെ താൽപര്യവും ഇതിനിടയിലുണ്ട്. എന്നാൽ, സേനയെ പിന്തുണക്കുക പ്രായോഗികമല്ലെന്നും ബി.ജെ.പിയോട് വിലപേശുക മാത്രമാണ് അവർ ചെയ്യുന്നതെന്നും പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹിന്ദുത്വ രാഷ്ട്രീയത്തിൽ ബി.ജെ.പിയോട് മത്സരിക്കുന്ന ശിവസേനയെ സർക്കാറുണ്ടാക്കാൻ പിന്തുണച്ചാൽ, അവർ മുന്നോട്ടുെവക്കുന്ന രാഷ്ട്രീയത്തെ ഇതുവരെ ചെറുത്തത് അർഥശൂന്യമാകുമെന്ന കാഴ്ചപ്പാടാണ് സോണിയക്ക്. ഇക്കാര്യം പവാറുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരിച്ചു.
സേന സഖ്യമെന്ന ആശയം മുന്നോട്ടുവെക്കുന്ന മഹാരാഷ്ട്രയിലെ സ്വന്തം പാർട്ടി നേതാക്കളെയാകട്ടെ, സോണിയക്ക് വിശ്വാസവുമില്ല. രണ്ടിനുമിടയിലാണ്, പവാറിെൻറ പ്രസ്താവനകൾ. ആത്യന്തികമായി ബി.ജെ.പിയും സേനയും ചേർന്ന് സർക്കാറുണ്ടാക്കുമെന്ന കാഴ്ചപ്പാടും പവാർ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സംസ്ഥാനവും സഖ്യകക്ഷിയും നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകാൻ ബി.ജെ.പി സമ്മതിക്കില്ലെന്നും വ്യക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.