കോട്ടയം: വോട്ടെടുപ്പിന് ഇനി ഒരാഴ്ചമാത്രം ശേഷിക്കേ പാലായിൽ വൻപ്രചാരണ പരിപാടികളു മായി കളംനിറഞ്ഞ് മുന്നണികളും സ്ഥാനാർഥികളും. പരസ്യപ്രചാരണം അവസാനിക്കാൻ ഇനി ന ാലുനാൾ മാത്രമുള്ളപ്പോൾ പ്രചാരണത്തിെൻറ ചുക്കാൻ പൂർണമായും മന്ത്രിമാരുടെയും സംസ ്ഥാന നേതാക്കളുടെയും കൈകളിലായി. എതുവിധേനയും പാലാ പിടിക്കാനുള്ള കരുനീക്കങ്ങൾ അണ ിയറയിൽ സജീവമായതോടെ താഴെത്തലങ്ങളിലും പ്രചാരണം കൊടുമ്പിരികൊള്ളുകയാണ്.
മണ്ഡലത്തിലെ 12 പഞ്ചായത്തിലും പാലാ നഗരസഭയിലും തെരഞ്ഞെടുപ്പ് ആരവവും പ്രകടമായി. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കം യു.ഡി.എഫ് നേതാക്കളുടെ വൻപട തന്നെ പാലായിലുണ്ട്. എം.എം. ഹസൻ, ബെന്നി ബഹ്നാൻ, കെ.സി. േജാസഫ്, ജോസഫ് വാഴക്കൻ എന്നിവരും സജീവം. കേരള കോൺഗ്രസ് പ്രവർത്തകർ നിഷ ജോസ് കെ. മാണിയുടെ നേതൃത്വത്തിൽ മണ്ഡലത്തിെൻറ മുക്കിലും മൂലയിലും നിറഞ്ഞുനിൽക്കുന്നു. കേരള കോൺഗ്രസിലെ പ്രതിസന്ധിയെച്ചൊല്ലി ഇടഞ്ഞുനിൽക്കുന്ന പി.ജെ. ജോസഫും കൂട്ടരും ചൊവ്വാഴ്ച മുതൽ സജീവമാകുമെന്നും യു.ഡി.എഫ് നേതൃത്വം പറയുന്നു.
ഇടതു ക്യാമ്പിൽ മറുതന്ത്രങ്ങളുമായി കോടിയേരിയുടെ നേതൃത്വത്തിൽ എ. വിജയരാഘവനും മന്ത്രിമാരായ ഇ.പി. ജയരാജനും എം.എം. മണിയുമൊക്കെ കളം നിറയുേമ്പാൾ വനിത വോട്ടർമാരെ സ്വാധീനിക്കാൻ മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മയും കെ.കെ. ശൈലജയും പാലായിലുണ്ട്. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയനും പന്ന്യൻ രവീന്ദ്രനും കെ.ഇ. ഇസ്മായിലും ഉൾെപ്പടെ വൻ നേതൃനിര എത്തും. ഇതോടെ സംസ്ഥാന ഭരണനേതൃത്വം മൊത്തം പാലായിലാകും.യു.ഡി.എഫിനുവേണ്ടി എ.കെ. ആൻറണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും അടുത്ത ദിവസം കളത്തിലിറങ്ങും.
കോടിയേരിക്ക് പൊതുപരിപാടികൾ ഒന്നുമില്ലെങ്കിലും ചിലസംഘടനകളെയും വ്യക്തികളെയും നേരിൽകണ്ട് വോട്ട് ഉറപ്പിക്കുകയെന്നതാണ് ദൗത്യം. ക്രൈസ്തവ സഭ നേതാക്കളിലാണ് പലരുടെയും കണ്ണ്. കോടിയേരി തിങ്കളാഴ്ച മേലുകാവിലെത്തി സി.എസ്.െഎ ബിഷപ്പിനെ കണ്ടു. യു.ഡി.എഫ് നേതാക്കളുടെ ലക്ഷ്യവും അരമനകളാണ്. എൻ.എസ്.എസ് പിന്തുണയും യു.ഡി.എഫിനാണ്. എന്നാൽ, എസ്.എൻ.ഡി.പി യോഗം ഇടതിനു പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. മന്ത്രിമാർ പങ്കെടുക്കുന്ന കുടുംബയോഗങ്ങളും ശ്രദ്ധേയം. മന്ത്രി ഇ.പി. ജയരാജനും കുടുംബയോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യു.ഡി.എഫിൽ ഉമ്മൻ ചാണ്ടിക്കാണ് ഇതിെൻറ ചുമതല. പ്രചാരണത്തിെൻറ ഭാഗമായി കുടുംബയോഗങ്ങൾക്കെല്ലാം പന്തൽ നിറഞ്ഞാണ് പ്രവർത്തകർ എത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കളെ എത്തിച്ച് കൂടുതൽ കുടുംബയോഗങ്ങൾ സംഘടിപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.
ബി.ജെ.പിയും പ്രചാരണത്തിൽ ഒട്ടും പിന്നിലല്ല. ഹൈന്ദവ വോട്ടുകളുടെ ഏകീകരണമാണ് ലക്ഷ്യം. ബി.ജെ.പി സ്ഥാനാർഥിക്കായി പി.എസ്. ശ്രീധരൻ പിള്ളയും കെ. സുരേന്ദ്രനും പി.സി. ജോർജും പി.സി. തോമസും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.