പെർള(കാസർകോട്): ശബരിമലയിലെ ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ ജാഥക്ക് പെർളയിൽ ഉജ്ജ്വല തുടക്കം. തിങ്ങിനിറഞ്ഞ നിറഞ്ഞ സദസ്സിനെ സാക്ഷിനിർത്തി ജാഥാ ലീഡർക്ക് പതാക കൈമാറി കെ.പി.സി.സി മുൻ പ്രസിഡൻറ് എം.എം. ഹസൻ യാത്ര ഉദ്ഘാടനം ചെയ്തു.
ശബരിമലയിൽ സി.പി.എം-ആർ.എസ്.എസ് ഏറ്റുമുട്ടലാണ് ഇരു പാർട്ടികളും ലക്ഷ്യമാക്കുന്നതെന്ന് ഹസൻ പറഞ്ഞു. ഇരുവരും ആസൂത്രണം ചെയ്ത പ്രശ്നമാണ് ശബരിമലയിൽ നടക്കുന്നത്. രണ്ടുപേരും തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കേരളത്തെ മാറ്റി കോൺഗ്രസിനെ ഇല്ലാതാക്കാനാണ് ശ്രമം. നമ്മളും അവരും മാത്രമുള്ള കേരളം എന്ന് ശ്രീധരൻപിള്ള പറഞ്ഞതിൽ കൂടി അതാണ് വ്യക്തമാക്കുന്നത്. അത് കേരളത്തിൽ നടപ്പില്ല. ദേവസ്വം ബോർഡ് വിചാരിച്ചാൽ ഇല്ലാതാക്കാവുന്ന പ്രശ്നം മാത്രമാണ് ശബരിമലയിൽ ഉണ്ടായത്. മുഖ്യമന്ത്രി കണ്ണുരുട്ടി പേടിപ്പിച്ച് ദേവസ്വം ബോർഡിനെ റിവ്യൂ പെറ്റീഷൻ നൽകുന്നതിൽനിന്നും പിന്തിരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ഹക്കീം കുന്നിൽ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, മുൻ മന്ത്രി കെ.സി. ജോസഫ്, കോഴിക്കോട് ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ കെ.പി. അനിൽകുമാർ, സുമ ബാലകൃഷ്ണൻ, കെ.പി. കുഞ്ഞിക്കണ്ണൻ, കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ് ജില്ല ചെയർമാൻ എം.സി. ഖമറുദ്ദീൻ, കെ.സി. അബു, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡൻറ് വി.എസ്. ജോയ്, ഖാദർ മാങ്ങാട്, മൊയ്തീൻ കുട്ടി ഹാജി, ലതിക സുഭാഷ്, എ.പി. അനിൽകുമാർ, സതീശൻ പാച്ചേനി, എ.പി. അബ്ദുള്ളക്കുട്ടി, വിനോദ് കുമാർ, കെ.പി.സി.സി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കണ്ണൂർ ഡി.സി.സി മുൻ പ്രസിഡൻറ് കെ. സുരേന്ദ്രൻ, സാജിദ് മൗവ്വൽ, വി.എ. നാരായണൻ, വി.എ. നാരായണൻകുട്ടി, മാർട്ടിൻ ജോർജ്, പി.ടി. ജോസ്, പി.എ. അഷ്റഫലി, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശാന്തമ്മ ഫിലിപ്പ്, ഹരീഷ് ബി. നമ്പ്യാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.