മുംബൈ: ആർ.എസ്.എസിെൻറ ആസ്ഥാനമായ നാഗ്പുരിൽ പ്രധാനമന്ത്രിപദ ത്തിലേക്ക് അവർ കരുതിവെച്ച സീമന്തപുത്രൻ നിതിൻ ഗഡ്കരി രണ്ടാം ജ യം തേടുമ്പോൾ രാഷ്ട്രീയ പ്രത്യേകതകൾ ഏറെ. ആർ.എസ്.എസിനോട് കടുത് ത എതിർപ്പുള്ള മറാത്ത വിഭാഗത്തിലെ കർഷകരായ കുൻബികളുടെയും ദലി ത്, മുസ്ലിം സമുദായങ്ങളുടെയും ബലത്തിൽ കാലമിത്രയും കോൺഗ്രസ് കോ ട്ടയായിരുന്നു നാഗ്പുർ. ആ ചരിത്രമാണ് കഴിഞ്ഞ തവണ തെറ്റിയത്. അടിമുടി ബി.ജെ.പിക്കാരനായ ഒരു നേതാവ് മണ്ഡലം പിടിച്ചെടുത്തു. 1996ൽ നാഗ്പുരിൽ ബി.ജെ.പി ജയിച്ചെങ്കിലും അത് കാലുമാറിയെത്തിയ കോൺഗ്രസ് നേതാവ് ബൻവാരിലാൽ പുരോഹിതിലൂടെയായിരുന്നു. മോദി അല്ലെങ്കിൽ ഗഡ്കരി എന്ന തോന്നൽ സൃഷ്ടിക്കപ്പെട്ട പശ്ചാത്തലത്തിൽ രാജ്യത്തെ താരമണ്ഡലങ്ങളിൽ ഒന്നാണ് നാഗ്പുർ.
മോദിയുടെ ഏകാധിപത്യത്തെയും കർഷകവിരുദ്ധ നയങ്ങളെയും ചോദ്യംചെയ്ത് ബി.ജെ.പി അംഗത്വവും എം.പി സ്ഥാനവും രാജിവെച്ച് കോൺഗ്രസിൽ എത്തിയ കർഷകനേതാവ് നാനാ പടോലെയാണ് ഗഡ്കരിയുടെ എതിരാളി. കുൻബി സമുദായക്കാരനായ പടോലെ ഗഡ്കരിക്ക് കനത്ത വെല്ലുവിളിയാണ്.
രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളിൽ വിപ്ലവം സൃഷ്ടിക്കാൻ കെൽപുള്ള വ്യക്തിയായിട്ടാണ് ഗഡ്കരി അവതരിപ്പിക്കപ്പെടുന്നത്. നാഗ്പുരിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൊണ്ടുവന്ന വികസനപ്രവർത്തനങ്ങൾ ഗഡ്കരിപക്ഷം ആയുധമാക്കുേമ്പാൾ പൂട്ടിപ്പോവുകയോ പൂട്ടലിെൻറ വക്കിലെത്തുകയോ ചെയ്ത വ്യവസായങ്ങളുടെ കണക്കുമായാണ് കോൺഗ്രസിെൻറ എതിരിടൽ. കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യമില്ലാതെതന്നെ പടോലെക്കുവേണ്ടി നാഗ്പുരിലെ വ്യവസായസമൂഹവും ദലിത്, മുസ്ലിം, കുൻബി, നെയ്ത്തുകാരുടെ ഹൽബ സമുദായങ്ങളും തങ്ങളുടെ ആളുകൾക്കിടയിൽ പ്രവർത്തനം നടത്തുന്നത് ഗഡ്കരി പക്ഷത്തെ അസ്വസ്ഥരാക്കുന്നുണ്ട്. ഇടഞ്ഞുനിൽക്കുന്ന കോൺഗ്രസ് നേതാക്കളെ ഹൈകമാൻഡ് ശാന്തരാക്കിയെങ്കിലും നാഗ്പുരിൽ എക്കാലത്തും കോൺഗ്രസിെൻറ പ്രധാന വെല്ലുവിളി ഗ്രൂപ്പിസമാണ്.
വോട്ട്ചോർച്ചയിൽ ഭയം
80കളുടെ അവസാനത്തിൽ ആദ്യമായി തെരഞ്ഞെടുപ്പിനിറങ്ങി പരാജിതനായ ഗഡ്കരി പിന്നീട് മത്സരിക്കാതെ കാലാവസ്ഥ അനുകൂലമാകുംവരെ കാത്തിരിക്കുകയായിരുന്നു. പ്രമോദ് മഹാജൻ അടക്കമുള്ള നേതാക്കളുടെ അവഗണന മറികടന്ന് ആർ.എസ്.എസിെൻറ ബലത്തിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ പലകുറി എത്തിയ ഗഡ്കരി 95ൽ ശിവസേന നയിച്ച കാവിസഖ്യസർക്കാറിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു. കഴിഞ്ഞ തവണ മത്സരരംഗത്തിറങ്ങും മുമ്പ് മണ്ഡലത്തിലെ പ്രധാന സമുദായങ്ങൾക്കിടയിൽ നേരിട്ടുചെന്ന് അവരുടെ ഹൃദയം കവരാൻ ഗഡ്കരിക്കു കഴിഞ്ഞു. അതിെൻറ ഫലമായിരുന്നു 2.84 ലക്ഷം വോട്ടിെൻറ ഭൂരിപക്ഷത്തിലുള്ള ജയം. അന്ന് മോദി തരംഗമായിരുെന്നങ്കിലും വിഭജനതന്ത്രം പയറ്റിയ മോദി, അമിത് ഷാമാരെ നാഗ്പുരിലേക്ക് ഗഡ്കരി അടുപ്പിച്ചിരുന്നില്ല.
എല്ലാവരെയും ഉൾക്കൊള്ളുന്നവെൻറ ശരീരഭാഷയായിരുന്നു ഗഡ്കരിക്ക്. മോദിക്കു പകരക്കാരനെന്ന വിശേഷണം ബി.ജെ.പിക്കുള്ളിൽ തന്നെ പാലംവലിക്കലിന് കാരണമാകുമോ എന്ന ഭീതിയും പ്രകടിപ്പിക്കപ്പെടുന്നുണ്ട്. സമുദായ ജനസംഖ്യയിൽ രണ്ടാമന്മാരായ കുൻബികൾ നാനാ പടോെലയുടെ സ്ഥാനാർഥിത്വത്തിൽ ആഹ്ലാദത്തിലാണ്.
ആദ്യമായാണ് കുൻബി വിഭാഗത്തിൽപെട്ട നേതാവ് നാഗ്പുരിൽ മത്സരിക്കുന്നത്. മുമ്പ് മൂന്നു തവണ എം.എൽ.എയായിരുന്ന പടോലെ കഴിഞ്ഞ തവണ ബി.ജെ.പി ടിക്കറ്റിൽ ഭണ്ഡാര-ഗോണ്ഡിയയിൽ എൻ.സി.പിയിലെ പ്രഫുൽ പേട്ടലിനെ തോൽപിച്ചാണ് കേന്ദ്രത്തിൽ എത്തിയത്. 2017ലാണ് രാജിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.