തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിശ്വാസത്തെ മുന്നിൽ നിർത്തി രാഷ്ട്രീയം കളിക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നതെന്ന് വെളിപ്പെട്ടതോടെ സാധൂകരിക്കപ്പെടുന്നത് തങ്ങളുടെ നിലപാടെന്ന് സി.പി.എം. കൊടിപിടിക്കാതെ വിശ്വാസികളുടെ സമരത്തിൽ അണിനിരക്കാൻ പ്രവർത്തകരോട് ആഹ്വാനം ചെയ്ത കോൺഗ്രസ് നേതൃത്വത്തിനാകെട്ട, പൊതുസമൂഹത്തിനു മുന്നിൽ നിലപാട് വിശദീകരിക്കാൻ ഏറെ വിയർക്കേണ്ടിവരും. തങ്ങളുടെ പ്രതിഷേധ സമരം രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിരുെന്നന്ന് സംസ്ഥാന പ്രസിഡൻറ് തന്നെ വെളിപ്പെടുത്തിയതോടെ വിശ്വാസികളുടെ മുന്നിൽ ‘യഥാർഥ ലക്ഷ്യം’ വെളിപ്പെട്ട ബി.ജെ.പിയുടെ ഉദ്ദേശ്യശുദ്ധി തന്നെ ചോദ്യംചെയ്യപ്പെടുന്നു.
അധികാരത്തിനുവേണ്ടിയുള്ള സംഘ്പരിവാറിെൻറ വിമോചനസമരമാണ് ശബരിമല മുൻനിർത്തി നടക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെയും സി.പി.എമ്മിെൻറയും വിമർശനം. പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലിലൂടെ അത് തുറന്നുകാട്ടിയിരിക്കുന്നു എന്നതിലെ സന്തോഷം നേതൃത്വം മറച്ചുവെക്കുന്നില്ല. സംസ്ഥാനത്തിെൻറ മതേതരഘടനയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി വിരിച്ച വലയിൽ കോൺഗ്രസ് വീണെന്ന വിമർശനവും യാഥാർഥ്യമായെന്നും സി.പി.എം ചൂണ്ടിക്കാട്ടുന്നു. എൽ.ഡി.എഫ് നിലപാടായിരുന്നു ശരിയെന്ന് പൊതുസമൂഹത്തിനു മുന്നിൽ വിശദീകരിക്കാൻ ലഭിച്ച അവസരം പരമാവധി ഉപയോഗിക്കാനാണ് സി.പി.എം തീരുമാനം.
വിശ്വാസ സംരക്ഷണത്തിന് ബി.ജെ.പിയെക്കാൾ മുേമ്പ പ്രത്യക്ഷ സമരപരിപാടിയിലേക്ക് നീങ്ങി സംഘ്പരിവാറിനൊപ്പം സർക്കാറിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതൃത്വമാണ് ഏറെ വെട്ടിൽ. ദേശീയ നേതൃത്വത്തെ ‘തിരുത്തി’ സംഘ്പരിവാർ പ്രതിഷേധത്തിനൊപ്പം അണികളെ വിട്ട രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ. സുധാകരൻ എന്നിവർക്കാണ് നിലപാട് വിശദീകരിക്കേണ്ട ബാധ്യത. വിധിവരും മുമ്പും ശേഷവും സ്ത്രീ പ്രവേശനം അനുകൂലിച്ച ബി.ജെ.പി-ആർ.എസ്.എസ് പിന്നീട് മലക്കം മറിഞ്ഞത് രാഷ്ട്രീയ അജണ്ട മുൻനിർത്തിയെന്ന് തെളിഞ്ഞത് അവർക്ക് രാഷ്ട്രീയ തിരിച്ചടിയാണ്.
വിധി മുൻനിർത്തി കേരളത്തിൽ രാഷ്ട്രീയ മുന്നേറ്റം നടത്താൻ സംഘ്പരിവാർ നടത്തിയ ഗൂഢാേലാചനയായിരുന്നു പ്രതിഷേധ സമരമെന്ന ആരോപണം തെെറ്റന്ന് വിശ്വാസികളുടെ മുന്നിൽ തെളിയിക്കാനും ബി.ജെ.പി നേതൃത്വം ബുദ്ധിമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.