കോവിഡ് പകർച്ചവ്യാധി ഭീഷണിെയത്തുടർന്ന് അടച്ചുപൂട്ടലിൽനിന്ന് ഇന്ത്യ പതിയെ പുറത്തുവരുകയാണ്. മാർച്ച് 25ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച സമ്പൂർണ ലോക്ഡൗൺ രണ്ടുമാസം പൂർത്തിയാക്കിയ തിങ്കളാഴ്ച ആഭ്യന്തര വിമാനസർവിസ് പുനരാരംഭിച്ചു. ജൂൺ ഒന്നുമുതൽ ഇന്ത്യൻ െറയിൽവേ പതിവ് സർവിസ് വീണ്ടും തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. മിക്ക നഗരങ്ങളിലും ബസുകളും ടാക്സികളും നിരത്തിലിറങ്ങി. തകർന്നടിഞ്ഞ നിലയിലായ ഇന്ത്യൻ സമ്പദ്ഘടനയുടെ പുനരുദ്ധാരണത്തിന് ലഘുവായ തുടക്കമിടാൻ ഇൗ പൂട്ടുതുറക്കൽ സഹായിക്കുമെങ്കിലും ഇന്ത്യയിൽ കോവിഡ് പകർച്ചയുടെ തോത് നോക്കുേമ്പാൾ ആശ്വാസത്തിനു വകയില്ലെന്നു മാത്രമല്ല, ആശങ്കയുടെ തോത് വർധിക്കുകതന്നെയാണ്. കോവിഡ് കനത്ത പ്രഹരമേൽപിച്ച അമേരിക്കയും യൂറോപ്യൻനാടുകളുമൊക്കെ ലോക്ഡൗണിലേക്ക് നീങ്ങിയത് പകർച്ചവ്യാധി ആദ്യഘട്ടത്തിൽ മൂർധന്യത്തിലെത്തിയ സമയത്താണ്. രണ്ടാംഘട്ടത്തെക്കുറിച്ച പുതിയ ഭീഷണിയുയരുേമ്പാഴാണ് അവർ പൂട്ടുപൊളിച്ച് പുറത്തുവരുന്നത്. ഇന്ത്യയാകെട്ട, പകർച്ചവ്യാധിയുടെ വ്യാപനം തടയാൻ പലമുഴം മുന്നേ എറിയുകയായിരുന്നു. അതുമൂലം വ്യാപനം അമർത്തിവെക്കാനും മരണ, രോഗവ്യാപന നിരക്കുകൾ പ്രസ്താവ്യമായ രീതിയിൽ പിടിച്ചുനിർത്താനും കഴിഞ്ഞു എന്നത് ശരിയാണ്. കേരളംപോലെ സർക്കാറും ജനങ്ങളും ഒറ്റക്കെട്ടായി രോഗപ്രതിരോധ പ്രതിജ്ഞയുമായി മുന്നിട്ടിറങ്ങിയതിെൻറ മികവ് ലോകതലത്തിൽതന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ, ലോക്ഡൗണിലൂടെ അമർത്തിപ്പിടിച്ച രോഗപ്പകർച്ച ഭീഷണി കൂടുതൽ രൂക്ഷമായ ഘട്ടത്തിലാണ് രണ്ടുമാസത്തിലേറെ നീണ്ട ലോക്ഡൗണിൽനിന്നു രാജ്യം പുറത്തുകടക്കുന്നത്.
അടച്ചുപൂട്ടലിെൻറ അച്ചടക്കത്തിൽനിന്ന് തുറന്ന ജീവിതത്തിെൻറ സാധാരണനില പ്രാപിക്കുന്നതോടെ മറ്റു രാജ്യങ്ങൾ പലതും മറികടന്നുകഴിഞ്ഞ സമൂഹവ്യാപനത്തിെൻറ ഗുരുതരാവസ്ഥയിലേക്ക് ഇന്ത്യയും എത്തിച്ചേരുമോ എന്ന ആശങ്ക നേരത്തേയുയർന്നതാണ്. അതിനെ ശരിവെക്കുന്ന വിധത്തിലാണ് കൊച്ചു കേരളത്തിലെപോലും ഒടുവിലെ ദിനങ്ങളിലായി പുറത്തുവരുന്ന കണക്കുകൾ. പുറംനാടുകളിൽനിന്ന് ജനം സ്വദേശത്ത് തിരിച്ചെത്തുകയും ആളുകൾ നിത്യജീവിതവ്യവഹാരങ്ങളിലേക്ക് മടങ്ങുകയും ചെയ്യുന്നതോടെ കാര്യങ്ങൾ അവതാളത്തിലാകുമെന്നതിെൻറ താക്കീതുകളാണ് പുതിയ കണക്കുകൾ നൽകുന്നത്. രോഗപ്രതിരോധം ആദ്യമേ സമൂഹത്തിെൻറ ചുമലിൽ കെട്ടിയേൽപിച്ച ഭരണകൂടം ഇപ്പോൾ ഒരു പടികൂടി കടന്ന് അത് വ്യക്തികളുടെ ബാധ്യതയായി പുനർനിർണയിച്ചിരിക്കുന്നു. ഒാരോരുത്തരുടെയും ജീവനും ജീവിതവും അവരുടെ കൈകളിൽതന്നെ കെട്ടിയേൽപിക്കുന്ന പുതുപതിവിെൻറ (New Normal) ബാലപാഠങ്ങൾ പഠിപ്പിച്ചു സാധാരണനിലയിലേക്ക് നീങ്ങാനുള്ള ഗവൺമെൻറിെൻറ ശ്രമം എത്രമാത്രം വിജയിക്കുമെന്നു കണ്ടുതന്നെ അറിയണം. മഹാരാഷ്ട്രയിലും ഗുജറാത്തിലും ഡൽഹിയിലുമൊക്കെ അനുദിനം കുതിച്ചുയരുന്ന മരണനിരക്കും പകർച്ചവ്യാധി നിരക്കും ശുഭാപ്തി നൽകുന്നതല്ല. കേസുകളുടെ എണ്ണം 1,38,000വും കവിഞ്ഞിരിക്കെ, ഇതുവരെ സമൂഹവ്യാപനമെത്തിയിട്ടില്ല എന്ന ഒൗദ്യോഗികവൃത്തങ്ങളുെട അവകാശവാദങ്ങളിൽ കഴമ്പില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ലോകത്ത് പകർച്ചവ്യാധി കൂടുതലുള്ള ആദ്യ പത്തിൽ എത്തിയ ഇന്ത്യ ജൂൺ അന്ത്യത്തിനും ആഗസ്റ്റ് ആദ്യവാരത്തിനുമിടയിൽ രോഗികളുടെ എണ്ണത്തിൽ ഉച്ചിയിലെത്തുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.
ഇൗ സ്ഥിതിവിവരങ്ങൾ വെച്ചുനോക്കുേമ്പാൾ ലോക്ഡൗൺ അനാവശ്യ ധിറുതി പിടിച്ചായി എന്നും കോവിഡ് പ്രതിരോധത്തിനായി ആവനാഴിയിലെ ആയുധങ്ങളെല്ലാം രണ്ടുമാസംകൊണ്ടു പുറത്തെടുത്ത സ്ഥിതിക്ക് ഇനി സ്ഥിതി ഗുരുതരാവസ്ഥ പ്രാപിച്ചാലും രണ്ടാംവട്ടം ലോക്ഡൗണോ സമാന നിയന്ത്രണമോ അത്രയെളുപ്പമാവില്ലെന്നുമാണ് വിദഗ്ധരുടെ പക്ഷം. 10 പേർ മരിക്കുകയും അഞ്ഞൂറു പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത ഘട്ടത്തിലാണ് ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. അന്ന് പ്രഖ്യാപിച്ചിരുന്നില്ലെങ്കിൽ ഇന്ത്യയിലെ കേസുകൾ 14 ലക്ഷത്തിനും 29 ലക്ഷത്തിനുമിടയിലേക്കും മരണനിരക്ക് 37,000നും 78,000നും ഇടയിലേക്കും കുതിച്ചുയരുമായിരുന്നു എന്നാണ് ഒൗദ്യോഗികന്യായം. അതേസമയം, ഇൗ കണക്കുകൾ ഗവൺമെൻറിന് ആശ്വാസം നൽകുമെങ്കിലും ലോക്ഡൗണിെൻറ മികവ് രാജ്യത്തിെൻറ അപൂർവം ചില ഭാഗങ്ങളിൽ മാത്രമേ പ്രതിഫലിച്ചുള്ളൂ എന്നും വൻനഗരങ്ങളിൽ അതിവേഗം രോഗം പടർന്നുപിടിക്കുകയാണെന്നും ലോക്ഡൗൺ പിൻവലിക്കുന്നതിനു മുമ്പുതന്നെയുള്ള സ്ഥിതിവിവരങ്ങൾ വ്യക്തമാക്കുന്നു. മാത്രമല്ല, രോഗപരിശോധനയിൽ ഇതര രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഏറെ പിറകിലാണെന്നത് നിലവിലെ കണക്കുകളുടെ ആധികാരികതയിൽ സംശയമുയർത്തുന്നുമുണ്ട്. ഗുജറാത്തിൽ അടുത്തിടെ പരിശോധനയുടെ തോത് വർധിപ്പിച്ചപ്പോൾ കേസുകളുടെ എണ്ണം കുത്തനെ ഉയർന്നത് ഉദാഹരണം.
മതിയായ മുന്നൊരുക്കങ്ങൾ നടത്താതെ പ്രഖ്യാപിച്ച ലോക്ഡൗൺ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയെന്നുതന്നെ കാര്യങ്ങളുടെ പോക്ക് തെളിയിക്കുന്നു. ഇപ്പോൾ ലോക്ഡൗൺ പിൻവലിക്കാനുള്ള മാർഗനിർദേശങ്ങൾ നൽകുേമ്പാഴും രാജ്യം എത്തിപ്പെടാൻ പോകുന്ന ദുരവസ്ഥയെക്കുറിച്ചോ അതിൽനിന്നു കരകയറാനുള്ള മാർഗങ്ങളെക്കുറിച്ചോ കേന്ദ്രസർക്കാറിനു മുന്നിൽ കൃത്യമായ ധാരണകളുള്ള ലക്ഷണമില്ല. കോവിഡിെൻറ തുടക്കത്തിൽതന്നെ സമ്പൂർണ അടച്ചുപൂട്ടലിനപ്പുറം രാജ്യങ്ങൾ അവരുടെ വിവിധ സംവിധാനങ്ങളുടെ ശേഷിയും സാധ്യതയും അടിസ്ഥാനപ്പെടുത്തി ലോക്ഡൗണിെൻറ വ്യവസ്ഥകളും കാലയളവുമൊക്കെ ക്രമീകരിക്കുന്ന രീതിയും നിർദേശിക്കപ്പെട്ടിരുന്നു. സിംഗപ്പൂർ, തായ്വാൻപോലെ ചില രാജ്യങ്ങൾ ആ നിലയിൽ മുന്നോട്ടുപോകുകയും ചെയ്തു. എന്നാൽ, മുൻപിൻ ചിന്തയോ വ്യക്തമായ കൂടിയാലോചനയോ ഇല്ലാതെ നടപ്പാക്കിയ സമ്പൂർണ ലോക്ഡൗണായി ഇന്ത്യയിലേത്. അതേ ദീർഘവീക്ഷണമില്ലായ്മ ലോക്ഡൗൺ പിൻവലിക്കുന്ന ഇൗ സമയത്തും പ്രകടമാണ്. ഇൗ എത്തുംപിടിയുമില്ലായ്മ രാജ്യത്തെ എവിടെ കൊണ്ടെത്തിക്കുമെന്ന് ആർക്കറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.