ഇക്കഴിഞ്ഞ പുതുവർഷരാവിലാണ് ലോകാരോഗ്യ സംഘടന ചൈനയിലെ വൂഹാൻ നഗരത്തിലുണ്ടായ അസ ാധാരണ ന്യൂമോണിയ ബാധയെക്കുറിച്ച അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈ രോ ഗത്തിനു കാരണമായ വൈറസ് ശാസ്ത്രലോകത്തിന് അത്രമേൽ പരിചിതമല്ലാത്തതാണെന്നതു കൂട ിയാണ് ഇത്തരമൊരു ജാഗ്രത നിർദേശത്തിന് സംഘടനയെ പ്രേരിപ്പിച്ചത്. ഒരാഴ്ച കഴിഞ്ഞ്, രോഗം ബാധിച്ചയാളിൽനിന്ന് ശേഖരിച്ച ശരീരസ്രവങ്ങളിൽനിന്ന് വൈറസിനെ തിരിച്ചറിയാൻ കഴിഞ്ഞതായി ചൈനീസ് അധികൃതർ അറിയിച്ചപ്പോൾ അത് പുതിയൊരു ആരോഗ്യ അടിയന്തരാവസ്ഥയിലേക്കാണ് വഴിമാറിയത്. കാരണം, ഇക്കാലമത്രയും അജ്ഞാതമായ, സാങ്കേതിക ഭാഷയിൽ പറഞ്ഞാൽ ജനിതക വ്യതിയാനത്തിന് വിേധയമായ ‘പുതിയൊരു’ വൈറസിനെയാണ് ആ പരിശോധനയിൽ തിരിച്ചറിഞ്ഞത്. സാർസ് (സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം), മെർസ് (മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം) തുടങ്ങിയ അസുഖങ്ങൾക്ക് കാരണമാകുന്ന കൊറോണ വൈറസിെൻറ ഇനത്തിൽതന്നെയാണ് ഇതും വരുന്നതെങ്കിലും പുതിയ വൈറസ് അൽപം വ്യത്യസ്തമാണെന്നുതന്നെ പറയേണ്ടിവരും. നോവൽ െകാറോണ ൈവറസ്, വൂഹാൻ കൊറോണ വൈറസ്, 2019-nCoV എന്നീ പേരുകളിലെല്ലാം അറിയപ്പെടുന്ന ഈ രോഗാണു ലോകത്ത് വലിയതോതിൽ ഭീതി വിതച്ചിരിക്കുകയാണ്. ഇതെഴുതുേമ്പാൾ, ചൈനയിൽ മാത്രം 2800ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു; മരണസംഖ്യ 80 കടന്നിരിക്കുന്നു. ഹോങ്കോങ്, തായ്വാൻ, ആസ്ട്രേലിയ, ജപ്പാൻ, അമേരിക്ക, മലേഷ്യ, ദ.കൊറിയ, സിംഗപ്പൂർ, ഫ്രാൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും വൂഹാൻ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഏറ്റവുമൊടുവിൽ, ചൈനയിൽനിന്ന് മെഡിക്കൽ ബിരുദപഠനം പൂർത്തിയാക്കി സ്വദേശത്തെത്തിയ രാജസ്ഥാനിലെ ഒരു ഡോക്ടർക്കും രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകൾ വന്നിരിക്കുന്നു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് നിരവധിയാളുകൾ നിരീക്ഷണത്തിലുമാണ്.
രോഗം സ്ഥിരീകരിക്കപ്പെട്ടവരെ മാറ്റിപ്പാർപ്പിച്ചിട്ടും (ഐസൊലേഷൻ) രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ പ്രത്യേകമായി നിരീക്ഷിച്ചിട്ടും കൊറോണ വൈറസ് പടരുേമ്പാൾ അത് ചെറുതല്ലാത്ത ഭീതിപടർത്തുന്നുവെന്നത് യാഥാർഥ്യമാണ്. ഇതിനുമുമ്പ് ഇബോള വൈറസ് ആണ് ലോകത്തെ ഇതുപോലെ പേടിപ്പെടുത്തിയത്. 2013 ഡിസംബർ ആദ്യവാരത്തിൽ, ആഫ്രിക്കൻ രാജ്യമായ ഗിനിയിൽ വനങ്ങളാൽ ചുറ്റപ്പെട്ട മിലിയാൻഡോ എന്ന ഗ്രാമത്തിലാണ് ആദ്യമായി ഇബോള സ്ഥിരീകരിക്കപ്പെട്ടത്. ആദ്യഘട്ടത്തിൽ മരണങ്ങൾ റിേപ്പാർട്ട് ചെയ്യുേമ്പാൾ അവയൊക്കെയും ‘പനിമരണങ്ങൾ’ മാത്രമായിരുന്നു. ലൈബീരിയ, സിയറ ലിയോൺ, നൈജീരിയ, മാലി, സെനഗൽ, ഇറ്റലി, യു.എസ്, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളിലേക്കെല്ലാം രോഗം പടർന്നതോടെയാണ് ഇബോള വൈറസിനെക്കുറിച്ച് ലോകമറിയുന്നത്. 2016ൽ ലോകാരോഗ്യ സംഘടന പുറത്തുവിട്ട കണക്കനുസരിച്ച്, 28,000ലധികം പേർക്ക് ഇബോള സ്ഥിരീകരിക്കപ്പെടുകയും 11,310 പേർ മരണത്തിന് കീഴടങ്ങുകയും ചെയ്തിട്ടുണ്ട്. ഇബോള ബാധക്കുശേഷം, ലാറ്റിനമേരിക്കയിലും ഓഷ്യാനിയയിലും സിക്കയും കേരളത്തിൽ രണ്ടു തവണ നിപയും ആരോഗ്യപ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും ഇബോളപോലെ കൂട്ടമരണങ്ങൾ സംഭവിച്ചില്ല. ശാസ്ത്രലോകത്തിന് അത്രയൊന്നും പരിചിതമായിരുന്നില്ല മേൽസൂചിപ്പിച്ച മൂന്ന് വൈറസ് ബാധകളും. മൂന്നിനും പ്രത്യേകമായ വാക്സിനുകളോ മറ്റു മരുന്നുകളോ ആ സമയങ്ങളിൽ വികസിപ്പിച്ചിരുന്നില്ല. എന്നിട്ടും അവയെ കൃത്യമായി പിടിച്ചുകെട്ടാൻ സാധിച്ചിട്ടുണ്ട്. പശ്ചിമാഫ്രിക്കയിൽ ഇബോള സ്ഥിരീകരിക്കപ്പെട്ട 17,000 ആളുകൾ ജീവതത്തിലേക്ക് മടങ്ങിവന്നുവെന്നാണ് കണക്കുകൾ. ഏതാനും മരണങ്ങൾ സംഭവിച്ചുവെങ്കിലും മൂന്നാഴ്ചകൊണ്ട് പരിമിതമായ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി നിപയെ ചെറുക്കാൻ കേരളത്തിനും സാധിച്ചു.
ശാസ്ത്രലോകവും അധികാരികളും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളുമൊക്കെ പുലർത്തിയ വലിയ ജാഗ്രതയാണ് യഥാർഥത്തിൽ ഇവയെയൊക്കെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചത്. ഇപ്പോൾ കൊറോണ വൈറസ് പടർന്നുപിടിക്കുേമ്പാഴും അതേ ജാഗ്രതതന്നെയാണ് നമുക്കാവശ്യം. അനാവശ്യ ഭീതിയൊഴിവാക്കി ആരോഗ്യപ്രവർത്തകരുടെയും അധികാരികളുടെയും നിർദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന സന്ദേശങ്ങളുടെ നിജഃസ്ഥിതി അറിയാതെ പ്രചരിപ്പിക്കുക, ഗൂഢാലോചന സിദ്ധാന്തങ്ങൾ ആവിഷ്കരിച്ച് ആളുകളെ ചികിത്സ തേടുന്നതിൽനിന്നും അകറ്റുക തുടങ്ങിയ പ്രതിലോമ പ്രവണതകൾ ഇബോളയുടെയും നിപയുടെയും കാലത്തെല്ലാം ഉണ്ടായിട്ടുണ്ട്. അത് ആരോഗ്യസേവന മേഖലയെ കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. അത്തരം പ്രവർത്തനങ്ങൾ ഒഴിവാക്കുക എന്നത് ഈ സന്ദർഭത്തിൽ ഓരോരുത്തരുടെയും സാമൂഹിക ബാധ്യതയാണ്. ഇപ്പോഴുണ്ടായിരിക്കുന്ന വൈറസ് ബാധയെ പ്രതിരോധിക്കാവുന്നതേയുള്ളൂവെന്നാണ് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. സാധാരണ കൊറോണ വൈറസുകളിൽനിന്നും നോവൽ കൊറോണ വ്യത്യാസപ്പെട്ടിരിക്കുന്നുവെങ്കിലും, ഈയടുത്തകാലത്ത് തിരിച്ചറിയപ്പെട്ട മറ്റു ചില വൈറസുകളുമായി അവക്കുള്ള സാദൃശ്യം പ്രതിരോധ ചികിത്സയിൽ ചില സാധ്യതകൾ തുറന്നിടുന്നുണ്ട്. പ്രത്യേകതരം വവ്വാലുകളിൽനിന്ന് വേർതിരിച്ചെടുത്ത സാർസ് പടർത്തുന്ന വൈറസുകളുടേതും വൂഹാൻ കൊറോണ വൈറസിെൻറയും ജീനോമുകൾ 90 ശതമാനം വരെ സമാനമാണെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. അതിനാൽ, ഇപ്പോൾ കൊറോണ വൈറസ് പ്രതിരോധത്തിനായി ഈ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന ഗവേഷണങ്ങളിലൂടെതന്നെ വൂഹാനെയും ഒരു പരിധിവരെ നിയന്ത്രിക്കാനാകുമെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. ഭാവിയിൽ, ഇബോളയുടെ കാര്യത്തിൽ യാഥാർഥ്യമായതുപോലെ വൂഹാൻ കൊറോണക്കെതിരായ വാക്സിനുകളും വികസിപ്പിച്ചെടുക്കാൻ സാധ്യതയുണ്ട്. പൂർണമായ പ്രതിരോധ മരുന്നുകൾ ഇതുവഴി ലഭ്യമാകുന്നതുവരെ രോഗലക്ഷണങ്ങൾക്കെതിരായ മരുന്നുകൾ നൽകി വൈറസ് ബാധയെ നിയന്ത്രിക്കാനാവുകയും ചെയ്യും. ഈ സാഹചര്യത്തിൽ, ലോകാരോഗ്യ സംഘടനയും സംസ്ഥാന ആരോഗ്യ വകുപ്പുമൊക്കെ പുറപ്പെടുവിച്ച ജാഗ്രത നിർദേശങ്ങൾ പാലിക്കുക എന്നതാണ് ഈ പ്രതിസന്ധിക്കുള്ള ഇപ്പോഴത്തെ പരിഹാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.