വാജപേയം

ഒരു യാഗത്തിെൻറ പേരാണ് വാജപേയം. പ്രാചീനകാലത്ത് വാജപേയം എന്ന യാഗം നടത്തിയ വ്യക്തിയിൽനിന്ന് ആ കുടുംബത്തിലെ അംഗങ്ങളെല്ലാം ‘വാജപേയി’മാരായി. ഉത്തർപ്രദേശിലെ ബാതേശ്വർ ഗ്രാമത്തിലെ കൃഷ്ണ ബിഹാരി വാജ്പേയിയുടെയും കൃഷ്ണദേഹയുടെയും ഇളയ പുത്രനായി, പള്ളിമണികൾ മുഴങ്ങിയ ഒരു ക്രിസ്മസ് രാത്രിയിൽ (1924 ഡിസംബർ 25) അടൽ ബിഹാരി വാജ്പേയി ജനിച്ചു. അടൽ ബിഹാരി എന്നാണ് പുത്രന് നാമകരണം ചെയ്തത്. അടൽ എന്നാൽ ദൃഢചിത്തൻ, സ്ഥിരതയുള്ളവൻ. ബിഹാരി എന്നാൽ ഉല്ലാസത്തോടെ വിഹരിക്കുന്നവനെന്നും. പേരിനെ അന്വർഥമാക്കുന്നതായിരുന്നു അടൽ ബിഹാരി വാജ്പേയിയുടെ ജീവിതം.

പൊതുപ്രവർത്തനം
ആര്യകുമാരസഭ എന്ന ബാലസംഘടനയിൽ കുട്ടിക്കാലം മുതൽ അംഗമായിരുന്നു. അതിലെ കുട്ടികൾ പലരും മറ്റൊരു കളിസ്ഥലത്ത് പോകുന്നുണ്ടെന്നറിഞ്ഞ അടൽ ഏഴാമത്തെ വയസ്സിൽ ലക്കിഗഞ്ചിലെ ക്ഷേത്ര മൈതാനത്ത് നടത്തിയിരുന്ന പ്രസ്തുത പരിപാടിയിലും പെങ്കടുത്തു. രാഷ്ട്രീയ സ്വയംസേവക സംഘത്തിെൻറ ശാഖയായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. നാരായൺ റാവൂതാർത്തെ എന്ന പ്രചാരകനായിരുന്നു ആദ്യത്തെ മാർഗദർശി. സംഘശിക്ഷാവർഗ് മൂന്നും പൂർത്തിയാക്കി പ്രചാരകവൃത്തി സ്വീകരിച്ചു. 1942ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പെങ്കടുത്ത് അറസ്റ്റ് വരിച്ചു. 24 ദിവസം ജയിലിൽ കിടന്നു. 18 വയസ്സ് പൂർത്തിയായിരുന്നില്ല. അതിെൻറ രേഖകൾ കോടതിയിൽ ഹാജരാക്കിയപ്പോൾ വിട്ടയച്ചു. 

1951ൽ ഭാരതീയ ജനസംഘം രൂപവത്കരിച്ചപ്പോൾ അദ്ദേഹത്തെ അഖില ഭാരതീയ കാര്യദർശിയായി നിയമിച്ചു. ഡോ. ശ്യാമപ്രസാദ് മുഖർജി 53ൽ കശ്മീർ ജയിലിൽ മരിച്ചശേഷം പാർട്ടിയുടെ നേതൃത്വം ദീനദയാൽ ഉപധ്യായ, അടൽ ബിഹാരി വാജ്പേയി, നാനാജി ദേശ്മുഖ് എന്നിവരുടെ കൈകളിലായി. 1957ൽ യു.പിയിലെ ബലറാംപുർ മണ്ഡലത്തിൽനിന്ന് ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2005 വരെയും പാർലമെൻറ് അംഗമായിരുന്നു.

*ഭരണാധികാരി 
അടിയന്തരാവസ്ഥയിൽ മുഴുവൻ ജയിലിലായിരുന്നു. പ്രതിപക്ഷങ്ങൾ യോജിച്ച് ഒറ്റക്കക്ഷിയാകണമെന്ന അഭിപ്രായക്കാരനായിരുന്നു അദ്ദേഹം. അങ്ങനെ രൂപംകൊണ്ട ജനതപാർട്ടിക്ക് ഭൂരിപക്ഷം കിട്ടിയപ്പോൾ രൂപവത്കരിച്ച മൊറാർജി ദേശായി മന്ത്രിസഭയിൽ വാജ്പേയി വിദേശകാര്യ മന്ത്രിയായി.   

1996ൽ കോൺഗ്രസുകാരേനാ മുൻ കോൺഗ്രസുകാരനോ അല്ലാത്ത അടൽജിയുടെ നേതൃത്വത്തിൽ ബി.ജെ.പി പാർലമെൻറിലെ ഏറ്റവും വലിയ കക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രപതി അദ്ദേഹത്തെയാണ് മന്ത്രിസഭ രൂപവത്കരിക്കാൻ ക്ഷണിച്ചത്. ഭൂരിപക്ഷം തെളിയിക്കാൻ 15 ദിവസം സമയവും കൊടുത്തു. 13 ദിവസം കാത്തു. ഒരു കക്ഷിയും പിന്തുണക്കാൻ തയാറായില്ല. വ്യക്തികളെ ചാക്കിട്ടുപിടിക്കാൻ ശ്രമിച്ചതുമില്ല. ഭൂരിപക്ഷം ലഭിക്കില്ലെന്ന് ബോധ്യമായപ്പോൾ രാഷ്ട്രപതിയെ കണ്ട് രാജികൊടുക്കുകയായിരുന്നു. 

രണ്ടുവർഷത്തെ െഎക്യമുന്നണി ഭരണമാണ് പിന്നീടുണ്ടായത്. അധികാരത്തിലേറ്റിയവർ തന്നെ അവരെ ഇറക്കിവിട്ടു. 1998ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. എ.െഎ.ഡി.എം.കെ ഉൾപ്പെടെയുള്ള ചെറു കക്ഷികളുടെ സഹായത്തോടെ വീണ്ടും അധികാരത്തിൽവന്നു. 13 മാസം കഴിഞ്ഞപ്പോൾ ജയലളിതയുടെ പാർട്ടി പിണങ്ങിമാറി. വീണ്ടും രാജികൊടുത്ത് അധികാര സോപാനത്തിൽനിന്നിറങ്ങിപ്പോന്നു. 1999ൽ വീണ്ടും തെരഞ്ഞെടുപ്പ് നടന്നു. കൂടുതൽ കക്ഷികൾ ഉൾപ്പെടുന്ന എൻ.ഡി.എ രൂപവത്കരിച്ചതുകൊണ്ട് ഭൂരിപക്ഷം കിട്ടി അധികാരത്തിലേറി. കാലാവധി മുഴുവൻ ഭരിക്കാമായിരുെന്നങ്കിലും നേരത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. എന്നാൽ, അധികാരം നിലനിർത്താനായില്ല. 

*കേരളവും അടൽജിയും
കേരളത്തോട് പ്രത്യേക താൽപര്യവും മമതയും അടൽജിക്കുണ്ടായിരുന്നു. അറുപതുകളിൽതന്നെ കേരളത്തെ ബാധിക്കുന്ന ഒേട്ടറെ പ്രശ്നങ്ങൾ അദ്ദേഹം പാർലമെൻറിൽ ഉന്നയിച്ചിരുന്നു. അതിലൊന്ന് കമ്യൂണിസ്റ്റ് മന്ത്രിസഭ നടത്തിയ പൗരാവകാശ ധ്വംസനങ്ങൾക്കെതിരെ പാർലമെൻറിെൻറ ശ്രദ്ധക്ഷണിച്ചുകൊണ്ട് ചെയ്ത പ്രസംഗം. അതിന് മുമ്പായി അദ്ദേഹം കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങൾ സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സംസ്ഥാന ഗവൺമെൻറിനെ പിരിച്ചുവിടണമെന്ന് പാർലമെൻറിൽ ആദ്യമായി ആവശ്യപ്പെട്ടതും അദ്ദേഹം തന്നെ. തുടർന്നാണ് പിരിച്ചുവിടൽ നടന്നത്. 

ഗൾഫ് രാജ്യങ്ങളിലേക്ക് തൊഴിൽതേടിപ്പോകുന്ന യുവാക്കളുടെ എണ്ണം വർധിച്ചുകൊണ്ടിരുന്ന കാലത്താണ് അടൽജി വിദേശകാര്യമന്ത്രിയായത്. അന്ന് പാസ്പോർട്ട് എടുക്കാൻ മദ്രാസിൽ പോകേണ്ടതുണ്ടായിരുന്നു. കേരളീയർക്കുള്ള ബുദ്ധിമുട്ട് അദ്ദേഹത്തിെൻറ ശ്രദ്ധയിൽപെടുത്തിയ ഉടനെ കേരളത്തിൽ ഒരു പാസ്പോർട്ട് ഒാഫിസ് അനുവദിച്ചു. പ്രവാസികളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ അദ്ദേഹം സ്വീകരിച്ചിരുന്ന നടപടികൾ പ്രതിയോഗികളുടെ പോലും അഭിനന്ദനം പിടിച്ചുപറ്റി. അന്ന് മുസ്ലിം ലീഗ് നേതാവായിരുന്ന ഇബ്രാഹിം സുലൈമാൻ സേട്ടാണ് അടൽജിയെ പരസ്യമായി പ്രശംസിച്ചത്. 

വാജ്പേയി ആദ്യമായി കേരളം സന്ദർശിച്ചത് 1959 ജൂലൈ 4, 5, 6 തീയതികളിലാണ്. വിമോചനസമരം ശക്തിയാർജിച്ചുകൊണ്ടിരുന്ന സമയം. കോഴിക്കോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലായിരുന്നു പരിപാടി. ജനസംഘം പാർലമെൻററി പാർട്ടി ലീഡറായിരുന്നു. ഞാൻ അന്ന് കേരളത്തിൽ സംഘടനാ സെക്രട്ടറി. തിരുവനന്തപുരം പരിപാടി സംഘടിപ്പിക്കാനുള്ള ഭാഗ്യം ഉണ്ടായത് എനിക്കാണ്. ഉഗ്രൻ മഴയുണ്ടായിരുെന്നങ്കിലും ധാരാളം ആളുകൾ കേൾക്കാനുണ്ടായിരുന്നു. 

സംഘടനകാര്യങ്ങളിൽ ഇടപെടാറില്ലായിരുെന്നങ്കിലും പ്രവർത്തകരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ അറിയാനും പരിഹരിക്കാനും താൽപര്യം എടുത്തിരുന്നു. പലരും ധരിച്ചിരുന്നത് അദ്ദേഹം പൂർണ സസ്യഭുെക്കന്നായിരുന്നു. എന്നാൽ, അദ്ദേഹം സസ്യേതര ആഹാരം കഴിക്കുമായിരുന്നു. 1981ൽ ഒരിക്കൽ എറണാകുളത്ത് വന്നപ്പോൾ അദ്ദേഹത്തെ കാണാൻ എറണാകുളത്ത് സഫയർ ഹോട്ടൽ നടത്തിയിരുന്ന ലീ എന്ന ഒരു ചൈനക്കാരൻ വന്നു. വിദേശകാര്യമന്ത്രിയായിരുന്നപ്പോൾ അദ്ദേഹത്തിെൻറ സഹായത്തിലാണ് ലീക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. തെൻറ വീട് വാജ്പേയി സന്ദർശിച്ചാൽ കൊള്ളാമെന്ന് ലീ ആഗ്രഹം പ്രകടിപ്പിച്ചു. വീട് അറിയാമായിരുന്നതിനാൽ ഞാനാണ് കൂടെപോയത്. ലീ വീട്ടിൽ നോൺ വെജിറ്റേറിയൻ ഭക്ഷണം ഒരുക്കിയിരുന്നു. അദ്ദേഹം നോൺ വെജിറ്റേറിയൻ കഴിക്കില്ലെന്ന് വിചാരിച്ചു. പക്ഷേ, കഴിച്ചു. 

1981ൽ തന്നെ കേരളത്തിലെ എല്ലാ ജില്ലകളിലും പര്യടനം നടത്തി. ഒരു പരിപാടി കഴിഞ്ഞ് അടുത്ത പരിപാടിക്ക് പോകുന്ന സമയത്ത് കെ.ജി. മാരാർ മൈക്കിലൂടെ ഇതാ വരുന്നു ‘ഭാരതത്തിെൻറ ഭാവി പ്രധാനമന്ത്രി’ എന്ന് അനൗൺസ് ചെയ്തു. അടൽജി ഉടൻ തന്നെ അങ്ങനെ അനൗൺസ് ചെയ്യരുതെന്ന് നിർദേശിച്ചു. അത് ഭാവിയിൽ ജനങ്ങൾ തീരുമാനിക്കെട്ടയെന്നായിരുന്നു നിലപാട്. 

മലപ്പുറം ജില്ല രൂപവത്കരണത്തിനെതിരെ ജനസംഘം സമരം പ്രഖ്യാപിച്ചു. അതിെൻറ ഉദ്ഘാടനം തിരുവനന്തപുരത്തായിരുന്നു. വി.ജെ.ടി ഹാളിൽ കെ. കേളപ്പൻ അധ്യക്ഷത വഹിച്ചു. വാജ്പേയിയാണ് ഉദ്ഘാടനം നിർവഹിച്ചത്. സമരമാർഗം അഹിംസാത്മകം ആയിരുന്നു. 

ഗാന്ധിനഗറിൽ ബി.ജെ.പിയുടെ ഒരു നാഷനൽ കൗൺസിൽ ചേർന്നു. പ്രസിഡൻറിനെ തെരഞ്ഞെടുക്കണം എന്നായിരുന്നു ലക്ഷ്യം. ‘വാജ്പേയിയും അദ്വാനിയും പ്രസിഡൻറ് പദവിക്ക് ചരടുവലി നടത്തുന്നു; ബി.ജെ.പി പിളർപ്പിലേക്ക്’ എന്ന ടൈംസ് ഒാഫ് ഇന്ത്യയിൽ ഒന്നാംപേജിൽ എട്ട് കോളം വാർത്തവന്നു. യോഗം നടക്കുന്ന ദിവസം തന്നെയായിരുന്നു അത്. 

അദ്ദേഹം പ്രസംഗം തുടങ്ങിയത് തന്നെ ‘ഇന്ന് നമ്മുടെ പാർട്ടി പിളരും എന്നാണ് ഒരു പത്രം പ്രവചിച്ചിരിക്കുന്നത്. ഞാനും അദ്വാനിയും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നാണ് പറയുന്നത്. പിളരും എന്നതിനെ കുറിച്ച് എനിക്കറിയില്ല. പക്ഷേ, ഞാനും അദ്വാനിയും തമ്മിൽ അഭിപ്രായ വ്യത്യാസമുെണ്ടന്നത് ശരിയാണ്. ഞങ്ങൾ തമ്മിൽ കോംപ്രമൈസ് ചെയ്യാൻ സാധ്യമല്ല’. ഇതോടെ എല്ലാവരും ആകാംക്ഷാഭരിതരായി. പക്ഷേ, അടുത്തവാചകം ഇതായിരുന്നു ‘ഞാൻ പ്രസിഡൻറാകണമെന്ന് അദ്വാനിയും അദ്ദേഹം പ്രസിഡൻറാകണമെന്ന് ഞാനും കടുംപിടിത്തത്തിലാണ്’. ആ സമ്മേളനത്തിൽ അദ്വാനിതന്നെ പ്രസിഡൻറാവുകയും ചെയ്തു. 
 

Tags:    
News Summary - Vajpayee Memmori - Article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.