ചരിത്രത്തിലാദ്യമായി ആനവണ്ടികൾ ഓടാതായിട്ട് ഒരുമാസം. മാർച്ച് 23ന് ലോക്ഡ ൗൺ പ്രഖ്യാപിച്ചപ്പോൾ മുതൽ ഡിപ്പോകളിലെ ഷെഡുകളിൽ വിശ്രമജീവിതത്തിലാണ് കെ.എസ്.ആ ർ.ടി.സി ബസുകൾ. ദിവസേന 10 മുതൽ 22 മണിക്കൂറുകൾവരെ ഓടിയിരുന്ന ബസുകൾ ദീർഘകാലം ഓടാതാ യാൽ എൻജിനും ബാറ്ററിയും അടക്കമുള്ളവക്ക് തകരാർ സംഭവിക്കുമെന്നാണ് സാങ്കേതികവിദ ഗ്ധര്‍ പറയുന്നത്.
ഒന്നിടവിട്ട ദിവസങ്ങളിൽ മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് ബസുകൾ സ്റ്റാർട്ട് ചെയ്യാനും ഓടിച്ചുനോക്കാനും കെ.എസ്.ആർ.ടി.സി നിർദേശം നൽകിയിട ്ടുണ്ടെങ്കിലും റോഡുകളിലേതുപോലെ നീണ്ട ഓട്ടം പ്രാവർത്തികമല്ല. ഇത് ബസുകളുടെ ഫിറ്റ ്നസിനെ പ്രതികൂലമായി ബാധിക്കും.
അടിയന്തിരഘട്ടത്തിൽ ആരോഗ്യവകുപ്പ് ജീവനക് കാരെയുംകൊണ്ട് സംസ്ഥാനത്ത് സർവിസ് നടത്തിയ ബസുകൾ ചിലയിടത്ത് വഴിയിൽനിന്നിരുന്നു. ദീർഘകാലം ഓടാതിരുന്നാൽ യന്ത്രഭാഗങ്ങൾ തുരുെമ്പടുക്കുന്നതടക്കമുള്ള ഭീഷണിയുമുണ്ട്. ലോക്ഡൗണായതിനാൽ ബസുകൾ വൃത്തിയാക്കുന്ന ജീവനക്കാർക്ക് എത്താനാവാത്തതും തിരിച്ചടിയാണ്. ബസുകൾ സ്റ്റാർട്ട് ചെയ്യണമെന്നും ഡിപ്പോകളിൽ ഓടിച്ചുേനാക്കണമെന്നും നിർദേശമുണ്ടെങ്കിലും നൂറുകണക്കിന് ബസുകളുള്ള ഡിപ്പോകളിൽ ഇതിനു സൗകര്യമില്ല.
വണ്ടികൾ നിർത്തിയിടാനുള്ള സ്ഥലംപോലും പലയിടത്തുമില്ല. തിരുവനന്തപുരം ജില്ലയിൽ മാത്രം 2400ലധികം ബസുകളാണ് സർവിസ് നടത്തുന്നത്. സംസ്ഥാനത്ത് ആകെ 6500 ബസുകളാണുള്ളത്. കോടികൾവിലയുള്ള എ.സി ബസുകൾ മുപ്പതോളം. ഇത്തരം ബസുകൾക്ക് മെയിൻറനൻസും കൂടുതലാണ്. ജില്ല ആസ്ഥാനങ്ങളിൽ അവശ്യസമയത്ത് ഉപയോഗിക്കാനായി മൂന്ന് ഡ്രൈവർമാരെ നിയോഗിച്ചിട്ടുണ്ട്.
അടിയന്തരഘട്ടങ്ങൾക്കു പുറമെ ലോക്ഡൗണിൽ കുടുങ്ങിയ ഡ്രൈവർമാരെ നാട്ടിലെത്തിക്കാൻ മാത്രമാണ് ഒരു മാസത്തിനിടെ കെ.എസ്.ആർ.ടി.സി ബസുകൾ നിരത്തിലിറങ്ങിയത്. അതേസമയം, ബസുകൾ തകരാറിലാകാതിരിക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ടിക്കറ്റ് മെഷീനുകൾ അടക്കം ചാർജ് ചെയ്യുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടിവ് ഡയറക്ടർ (ഓപറേഷൻസ്) പി.എം. ഷറഫ് മുഹമ്മദ് ‘മാധ്യമ’ത്തോട് പറഞ്ഞു.
സ്വകാര്യ ബസുകൾ കൂട്ടത്തോടെ ജി-ഫോം നൽകുന്നു
ലോക്ഡൗണിൽ നികുതിഭാരമൊഴിവാക്കാൻ സംസ്ഥാനത്തെ സ്വകാര്യബസുടമകൾ കൂട്ടത്തോടെ ജി-ഫോം നൽകുന്നു. അറ്റകുറ്റപ്പണി മൂലമോ മറ്റ് തടസ്സങ്ങൾ മൂലമോ ഒാടാനോ നിരത്തിലിറങ്ങാനോ ആകാത്ത സാഹചര്യമാണെന്ന് സാക്ഷ്യപ്പെടുത്തുന്ന രേഖയാണ് ജി-ഫോം. മോേട്ടാർ വെഹിക്കിൾ ടാക്സേഷൻ റൂൾ പ്രകാരമാണിത്.
ആകെ 15,000 സ്വകാര്യ ബസുകളിൽ 70 ശതമാനവും ആർ.ടി.ഒ കളിൽ ജി-ഫോം നൽകി. ചട്ടമനുസരിച്ച് ഒരു മാസം മുതൽ ഒരു വർഷംവരെ കാലയളവിലേക്ക് ജി-ഫോം സമർപ്പിക്കാം. ഒരു വർഷംവരെ ഒാടില്ലെന്ന് എഴുതി നൽകിയ ബസുടമകളും സംസ്ഥാനത്തുണ്ട്. ദിനംപ്രതി ജി-ഫോമുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഒാരോ ആർ.ടി.ഒ പരിധിയിലെയും കണക്കെടുക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ മോേട്ടാർ വാഹനവകുപ്പിന് നിർദേശം നൽകി.
കോവിഡ് ഭീതി മുതൽ യാത്രക്കാരില്ലാത്തത് മൂലം സ്വകാര്യ ബസുകൾ പ്രതിസന്ധിയിലായിരുന്നു. ഇത് കണക്കിലെടുത്ത് നികുതിയടക്കാനുള്ള സമയപരിധി ഗതാഗതവകുപ്പ് നീട്ടി നൽകി. ഇതു കൊണ്ടുമാത്രം പ്രതിസന്ധി തീരില്ലെന്നാണ് ബസുടമകൾ പറയുന്നത്. ലോക്ഡൗൺ പിൻവലിച്ചാലും മോേട്ടാർ വാഹനവകുപ്പ് പ്രോേട്ടാക്കോൾ പ്രകാരം സർവിസ് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം. രണ്ടുപേരുടെ സീറ്റിൽ ഒരാേള പാടുള്ളൂവെന്നതും നിന്ന് യാത്ര പാടില്ല എന്നതുമാണ് പ്രധാന നിർദേശം. ഇത് വലിയ നഷ്ടത്തിനിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.