രണ്ടരവയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു

താമരശ്ശേരി: പുതുപ്പാടി പഞ്ചായത്തിലെ കാക്കവയലിൽ കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ കിണറ്റിൽ വീണു മരിച്ചു. രാജസ്ഥാൻ സ്വദേശികളായ ഓംപ്രകാശ്-രജ്‌ന ദമ്പതികളുടെ മകൻ മനീഷ് ആണ് മരിച്ചത്. കുടുംബം താമസിക്കുന്ന വാടകക്കെട്ടിടത്തിനു സമീപത്തെ കിണറിലാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ പത്തിന് കുട്ടിയെ കാണാതായതിനെത്തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ വീണ നിലയിൽ കണ്ടെത്തിയത്. ഉടൻ നാട്ടുകാർ താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലെത്തിച്ചു. താമരശ്ശേരി െപാലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.