െമേട്രാ മേൽപാലത്തിനടിയിലെ തൂണുകളിൽ ഹരിതാഭ വൈവിധ്യം തീർത്ത് പച്ചപ്പ് ഒരുങ്ങുന്നു. ആലുവ മുതൽ പേട്ട വരെയുള്ള 25 കിലോമീറ്റർ ദൂരത്തിനിടക്ക് 1000ഒാളം തൂണുകളുണ്ട് മെേട്രാക്ക്. പ്രധാന ജംഗ്ഷനുകളിലെ തൂണുകൾ പരസ്യത്തിന് ഉപയോഗിക്കുേമ്പാൾ മറ്റുള്ളവയിൽ വള്ളിച്ചെടികളടക്കമുള്ളവ വളർത്താനാണ് മെേട്രാ തീരുമാനം. ഇതിനായി വിദഗ്ധോപദേശവും മെട്രോ ആരായും. വെർട്ടിക്കൽ ഗാർഡനിങ് രീതിയാണ് ആവലംബിക്കുന്നത്. തിരശ്ചീനമായ പ്രതലങ്ങളിൽ ചെടികൾ വളരാനാവശ്യമായ സാഹചര്യമൊരുക്കിയ ശേഷം തിരശ്ചീനമായിത്തന്നെ ചെടികൾ നട്ടുവളർത്തുകയാണ് രീതി. മെട്രോ സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായാണ് മെട്രോത്തൂണുകളിൽ പച്ചപ്പ് പടർത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.