കൊച്ചി മെട്രോ മുന്നോട്ടുവെക്കുന്ന വരുമാനസാധ്യതകൾ ഒന്നും രണ്ടുമല്ല. യാത്രക്കാരിൽനിന്ന് ടിക്കറ്റ് നിരക്ക് ഇനത്തിലുള്ള വരുമാനത്തിനപ്പുറം സാമ്പത്തികമായി വളരാനുള്ള പല കൈവഴികളാണ് കൊച്ചി മെട്രോ അധികൃതർ തുറന്നുവെക്കുന്നത്. പൂർണമായും പ്രവർത്തനസജ്ജമാകുന്നതോടെ സ്റ്റേഷനുകളുടെ പേരുകൾ, ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും അത്യാധുനിക സൗകര്യങ്ങൾ, എന്തിന് തൂണുകൾ പോലും മെട്രോക്ക് വരുമാനമെത്തിക്കും.
ആലുവ മുതലുള്ള അഞ്ച് സ്റ്റേഷനുകളുടെ പേരിനൊപ്പം സ്വകാര്യകമ്പനികളുടെ പേരുകൂടി ഉൾപ്പെടുത്തുന്ന വേറിട്ട പരീക്ഷണത്തിലൂടെ ഇതിനകംതന്നെ 16 കോടിയോളം രൂപ കൊച്ചി മെട്രോ സമ്പാദിച്ചു. മെട്രോയുടെ പാളങ്ങൾ വഹിക്കുന്ന ഗർഡറുകളെ താങ്ങിനിർത്തുന്നത് എഴുനൂറിലധികം തൂണുകളാണ്. ഇവയിൽ പകുതിയിലധികം തൂണുകൾ പരസ്യം സ്ഥാപിക്കാനായി വിവിധ കമ്പനികൾക്കും സ്ഥാപനങ്ങൾക്കുമായി നൽകിക്കഴിഞ്ഞു. ഇതുവഴി ലഭിച്ചത് 5.27 കോടി രൂപ.
മലയാള സിനിമയിലും സീരിയലുകളിലും പരസ്യച്ചിത്രങ്ങളിലുമെല്ലാം ഇനി കൊച്ചി മെട്രോ നായകെൻറയും സഹനടെൻറയുമൊക്കെ വേഷത്തിലെത്തും. സ്റ്റേഷനുകളും ട്രെയിനുകളും സിനിമ--സീരിയൽ--പരസ്യച്ചിത്രങ്ങളുടെ ചിത്രീകരണത്തിന് നൽകുന്നതിലൂടെ വാടകയിനത്തിൽ തുടർച്ചയായി നല്ലൊരു വരുമാനം മെട്രോക്ക് ലഭിക്കും. ട്രെയിനിന് മണിക്കൂറിന് മൂന്നു ലക്ഷവും സ്റ്റേഷന് രണ്ടു ലക്ഷവുമാണ് വാടക. കൂടാതെ, കരുതൽ നിക്ഷേപമായി ട്രെയിനിന് ആറു ലക്ഷവും സ്റ്റേഷന് നാലു ലക്ഷവും വേറെയും നല്കണം. വൻകിട സ്റ്റേഷനുകളിലെ വ്യാപാരസ്ഥാപനങ്ങളുടെ വാടക, ട്രെയിനുകളുടെയും സ്റ്റേഷനുകളുടെയും ഉള്ളിലും പുറത്തുമായി സ്ഥാപിക്കുന്ന പരസ്യങ്ങളുടെ പ്രതിഫലം എന്നീ ഇനങ്ങളിലും െമേട്രായെ കാത്തിരിക്കുന്നത് കോടികളുടെ വരുമാനമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.