????? ????

ആ ശ്വാസകോശം നിലച്ചു; ഗോപൻ നായർ ഇനി ഓർമ

ന്യൂഡൽഹി: ആകാശവാണി ഡൽഹി നിലയത്തിൽ ദീർഘകാലം മലയാള വിഭാഗം മേധാവിയും വാർത്താവതാരകനുമായിരുന്ന എസ്. ഗോപിനാഥൻ ന ായർ (ഗോപൻ -79) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഏതാനും ദിവസമായി ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികി ത്സയിലായിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് ഡൽഹിയിൽ.

ആകാശവാണി ഡൽഹി മലയാള വാർത്തവിഭാഗത്തിൽ 39 വർഷം പ്രവർത്തിച്ച ഗോപൻ, മലയാളം ബുള്ളറ്റിനുകളിലൂടെ ശ്രോതാക്കളുടെ പരിചിത ശബ്ദമായിരുന്നു. ശബ്ദഗാംഭീര്യമാണ് ഗോപനെ വാർത്താവതരണത്തിൽ ശ്രദ്ധേയനാക്കിയത്. വിരമിച്ച ശേഷം ഒേട്ടറെ പരസ്യങ്ങൾക്കും ശബ്ദം നൽകിയിട്ടുണ്ട്. ‘ശ്വാസകോശം സ്പോഞ്ചു പോലെയാണ്’ എന്നു തുടങ്ങുന്ന പരസ്യവാചകം ഏറെ ശ്രദ്ധ നേടിയിരുന്നു.

തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തിനടുത്ത റോസ്കോട്ട് തറവാട്ടിൽ ജനിച്ച ഗോപൻ, വിഖ്യാത സാഹിത്യകാരൻ സി.വി. രാമൻ പിള്ളയുടെ കൊച്ചുമകനും സിനിമ നടൻ അടൂർ ഭാസിയുടെ അനന്തരവനുമാണ്. കേരള സർവകലാശാലയിൽനിന്ന് എം.എ ഹിസ്റ്ററി പാസായി ഡൽഹിക്ക് പുറപ്പെട്ട ഗോപൻ 1961ലാണ് ആകാശവാണിയിൽ ചേർന്നത്. തുടക്കത്തിൽ താൽക്കാലിക ന്യൂസ് റീഡറായിരുന്നു.

ഡൽഹിയിൽ കേന്ദ്ര ഇൻഫർമേഷൻ വകുപ്പിൽ ഒാഫിസറായിരുന്നു അമ്മാവൻ റോസ്കോട്ട് കൃഷ്ണ പിള്ള. നിഖിൽ ചക്രവർത്തിയുടെ മെയിൻ സ്ട്രീമിൽ മാധ്യമ ട്രെയിനിയായി. അതിനു ശേഷമാണ് ആകാശവാണിയിൽ എത്തിയത്. ഭാര്യ: രാധ. മകൻ: പ്രമോദ്

Tags:    
News Summary - Akashavani artist Gopan Nair passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.