അമ്മക്കൊരുമകന്‍ സോജുവിന് തലക്ക് ഗുരുതര പരിക്ക്

പൂജപ്പുര: സെൻട്രൽ ജയിലിൽ തടവുകാ൪ ഏറ്റുമുട്ടി. സംഘട്ടനത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ കൊലക്കേസ് പ്രതി അമ്മക്കൊരുമകൻ സോജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോളിളക്കം സൃഷ്ടിച്ച ജെറ്റ് സന്തോഷ് വധക്കേസിലെ മുഖ്യപ്രതിയാണ് സോജു. 
സഹതടവുകാരുടെ ആക്രമണത്തിൽ ഇയാളുടെ തലക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. വിയ്യൂ൪ സെൻട്രൽ ജയിലിലായിരുന്ന ജീവപര്യന്തം തടവുകാരൻ അമ്പലംമുക്ക് കൃഷ്ണകുമാ൪, സനു എന്നിവരെ കഴിഞ്ഞദിവസം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയിരുന്നു. സെല്ലിൽ സോജുവിനെ കണ്ട കൃഷ്ണകുമാറും സുഹൃത്തും ചേ൪ന്ന് ചൊവ്വാഴ്ച രാവിലെയാണ് ആക്രമിച് പരിക്കേൽപ്പിച്ചത്. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് വെളിപ്പെടുത്തി.
ജെറ്റ് സന്തോഷ് വധക്കേസിൻെറ സാക്ഷി വിസ്താരം തുടങ്ങിയപ്പോൾ സോജുവിൻെറ അഭിഭാഷകൻ അഡ്വ. സാൻട്രി ജോ൪ജ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയിൽ സോജുവിന് പരിക്കേറ്റ് ചികിത്സയിലാണെന്ന വിവരം ധരിപ്പിക്കുകയും സോജുവിൻെറ അസാന്നിധ്യത്തിൽ വിചാരണ നടത്തുന്നതിൽ എതി൪പ്പില്ലെന്ന് അറിയിക്കുകയും ചെയ്തു. തുട൪ന്ന് കേസിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ സാക്ഷി വിസ്താരം പൂ൪ത്തിയാക്കി. കോടതി പിരിയുന്നതിന് മുമ്പ് തന്നെ സ്കാനിങ് ഉൾപ്പെടെയുള്ള ചികിത്സയിലാണ് സോജുവെന്ന റിപ്പോ൪ട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. ഒക്ടോബ൪ 18ന് സോജുവിനെ ഹാജരാക്കാൻ സെഷൻസ് കോടതി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.