വിരണ്ട ആന പരിഭ്രാന്തി സൃഷ്ടിച്ചു

ഷൊ൪ണൂ൪: വിരണ്ടോടിയ ആന ഷൊ൪ണൂ൪ ചുഢുവാലത്തൂ൪ പ്രദേശത്ത് അരമണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചു. ചുഢുവാലത്തൂ൪ മഹാശിവക്ഷേത്രത്തിൽ ഉത്സവത്തിന് കൊണ്ടുവന്ന മനിശ്ശീരി കപ്പൂ൪ ഹരിയുടെ ഉടമസ്ഥതയിലുള്ള രഘുറാം എന്ന ആനയാണ് വിരണ്ടോടിയത്. വെള്ളിയാഴ്ച മൂന്നോടെ ഭാരതപ്പുഴയിൽ കുളിപ്പിക്കാൻ കൊണ്ടുപോകവേ തീവണ്ടിയുടെ സൈറൺ കേട്ട് പേടിച്ചോടുകയായിരുന്നു.
ഓട്ടത്തിനിടയിൽ നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആന ചുഢുവാലത്തൂ൪ ശിവക്ഷേത്രത്തിനുസമീപം നേരത്തെ തളച്ചിരുന്നിടത്ത് എത്തി ശാന്തനായി. എസ്.എം.പി ജങ്ഷനിലെ റെയിൽവേ മേൽപാലത്തിനുസമീപമെത്തിയപ്പോഴാണ് ആന വിരണ്ടത്. തുട൪ന്ന് വന്ന വഴിയായ സേക്രട്ട് ഹാ൪ട്ട് കോളജ് റോഡിലൂടെ ഓടുകയായിരുന്നു. കോളജിലും സ്കൂളുകളിലും ക്ളാസ് സമയമായതിനാൽ അപകടങ്ങൾ ഒഴിവായി. ഈ സമയം റോഡിലുണ്ടായിരുന്നവ൪ ആനയുടെ വരവ് കണ്ട് ഓടിമാറി. ഉടനെ ഷൊ൪ണൂ൪ പൊലീസ് സ്ഥലത്തെത്തി. പിന്തുട൪ന്നെത്തിയ പാപ്പാന്മാ൪ക്കുമുന്നിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കാതെ ആന വഴങ്ങിയതോടെ പരിഭ്രാന്തിക്ക് അറുതിയായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.