തൃശൂർ: ഇസ്രായേൽ ഫാഷിസത്തിനെതിരെ അരങ്ങ് ആയുധമാക്കി പോരാടുകയാണ് ഇസ്രായേലിലെ തെൽ അവീവിൽ നിന്നുള്ള നാടക സംവിധായിക ഇനാറ്റ് വൈസ്മാൻ. സ്വന്തം രാജ്യത്തിെൻറ ഭ്രഷ്ടിന് വിധേയമായവൾ. ഗൗരീ ലേങ്കഷിെൻറ നാൾവഴിയിൽ തന്നെയാണ് ജൂതവനിതയായ ഇനാറ്റും. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തെങ്ങുമുള്ള സാംസ്കാരിക പ്രവർത്തകർ ഒന്നാണെന്ന് ഇനാറ്റ് തെൻറ കർമ്മംകൊണ്ട് തെളിയിക്കുന്നു. തങ്ങളെ തുറന്ന്കാണിക്കുന്നവരോടും ചെയ്തികളെ എതിർക്കുന്നവരോടുമുള്ള ഫാഷിസത്തിെൻറ അസഹിഷ്ണുത ലോകത്തെല്ലായിടത്തും ഒരുപോലെയാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. അവർ പങ്കുവെച്ച തെൻറ ജീവിതത്തിെൻയും കാഴ്ചപ്പാടിെൻറയും പ്രസക്തഭാഗങ്ങൾ: നാടകം േകവലം ആസ്വാദനത്തിന് ഉള്ളതല്ല. അത് രാഷ്ട്രീയമായി ഉപയോഗിക്കാനുള്ളതാണ്. അതിനെ ആയുധമാക്കുകയും വേണം. ഫലസ്തീനി രാഷ്ട്രീയ തടവുകാരെക്കുറിച്ച എെൻറ നാടകമായ ‘പ്രിസണേഴ്സ് ഒാഫ് ഒക്കുപേഷൻ’(അധിനിവേശത്തിെൻറ തടവുകാർ) എെൻറ നാടായ ഇസ്രായേൽ നിരോധിച്ചു; എെൻറ സംഘത്തെയും. കഴിഞ്ഞ വർഷം എയ്ക്കർ നഗരത്തിൽ അവതരണത്തിനുമുേമ്പ നാടകം നിരോധിക്കപ്പെട്ടു. എയ്ക്കർ മേയറുടെ റിേപ്പാർട്ടിന്മേൽ ഇസ്രായേൽ സാംസ്കാരിക വകുപ്പാണ് നിരോധനം ഏർപ്പെടുത്തിയത്.
നാടകത്തിെൻറയും എെൻറയും പേരാണ് അവരെ പ്രകോപിപ്പിച്ചത്. ജൂത വനിതയായ ഞാൻ ഫലസ്തീനികൾക്ക് വേണ്ടി വാദിക്കുന്നത് ഭരണകൂടത്തിന് സഹിക്കുന്നില്ല. ഫലസ്തീനികളെ ഇസ്രായേൽ തീവ്രവാദികളായാണ് കണക്കാക്കുന്നത്. അവരെ പിന്തുണക്കുന്നവരെയും. ഞാൻ നാടകത്തിലൂടെ പ്രതികരിക്കുന്നത് എെൻറ നാട്ടിലെ ഭരണാധികാരികൾക്ക് തലവേദനയുണ്ടാക്കുന്നു. എെൻറ രാജ്യത്ത് എപ്പോൾ വേണമെങ്കിലും ഞാൻ കൊല്ലപ്പെേട്ടക്കാം. ഭീഷണിയുടെ നടുവിലാണ് ഞാൻ. ‘പ്രിസണേഴ്സ് ഒാഫ് ഒക്കുപേഷൻ’പിന്നീട് അവതരിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ലോകത്ത് എവിടെയെങ്കിലും അത് അവതരിപ്പിക്കാൻ ശ്രമിച്ചുവരികയുമാണ്.
എെൻറ കുടുംബാംഗങ്ങൾ ഹിറ്റ്ലറുടെ ഹോളോകോസ്റ്റിെൻറ ഇരകളാണ്. ആ ദുരന്താനുഭവം എന്നെ സ്വാധീനിച്ചിട്ടുണ്ട്. അതിന് തുല്ല്യമായ ഇരകളാണ് ഫലസ്തീനികൾ. ഇസ്രായേൽ അവർെക്കതിരെ കാണിക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കാനോ നിശബ്ദമായി ഇരിക്കാനോ എനിക്കാവില്ല. ഇസ്രായേൽ നടപടിക്കെതിരെ ലോക വ്യാപകമായി പ്രതികരണമുണ്ടാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഫലസ്തീൻ ചരിത്രംതന്നെ ഇല്ലാതാക്കാനാണ് ഇപ്പോൾ ശ്രമം. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഇന്ത്യ സ്വീകരിച്ചത് ശരിയായില്ല. ഇസ്രായേൽ ഇവിടെ വന്നത് ആയുധ കരാർ ഉണ്ടാക്കാനാണ്.
എനിക്ക് എേൻറതായ വ്യക്തിത്വമുണ്ട്. എെൻറ സഹപ്രവർത്തകർക്ക് അതറിയാം. ജൂത വനിതയായ എന്നെ അതുകൊണ്ടുതന്നെ അവർക്ക് വിശ്വാസമുണ്ട്. ഇപ്പോൾ സംഘത്തിെൻറ പേര് വ്യക്തമാക്കാതെയാണ് നാടകം അവതരിപ്പിച്ചു വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.