തൃശൂർ: ചാലക്കുടിയിൽ നടൻ ദിലീപിെൻറ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് ഭൂമി കൈയേറ്റത്തിൽ മുൻ കലക്ടർ എം.എസ്. ജയ, നടൻ ദിലീപ് എന്നിവർെക്കതിരെ അന്വേഷണം ആവശ്യപ്പെട്ട് നൽകിയ വിജിലൻസ് കേസ് 21ലേക്ക് മാറ്റി. ഭൂമി കൈയേറ്റമില്ലെന്ന് കണ്ടെത്തി വിജിലൻസ് നൽകിയ ത്വരിതാന്വേഷണ റിപ്പോർട്ടിനെതിരെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫ് നൽകിയ ഹർജിയാണ് മാറ്റിവെച്ചത്.
തിയറ്റര്‍ സമുച്ചയത്തിന് വേണ്ടി സര്‍ക്കാര്‍, പുറമ്പോക്ക് ഭൂമി കൈയേറിയിട്ടില്ലെന്നും ഡി സിനിമാസില്‍ അനധികൃത നിർമാണ പ്രവര്‍ത്തനം നടന്നിട്ടില്ലെന്നുമാണ് വിജിലൻസ് റിപ്പോർട്ട്. പരിസരത്തുള്ള സ്വകാര്യ ക്ഷേത്രത്തിെൻറ ഒന്നര സെൻറ് ഭൂമി മാത്രമാണ് ഡി സിനിമാസിെൻറ കൈവശമുള്ളതെന്നും ക്ഷേത്രം അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതിയില്ലെന്നുമുള്ള ജില്ല സർവേയറുടെ റിപ്പോർട്ട് പകർത്തിയതാണിതെന്നായിരുന്ന ഹർജിക്കാരെൻറ ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.