കൊച്ചി: യുവ നടിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ നാലുപേർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. വ്യാഴാഴ്ച വിധി പറയാനാണ് തീരുമാനിച്ചിരുന്നതെങ്കിലും കേസ് ഡയറി ലഭ്യമാകാൻ വൈകിയതിനെത്തുടർന്നാണ് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.
യുവ സംവിധായകൻ ജീൻപോൾ ലാൽ, യുവ നടൻ ശ്രീനാഥ് ഭാസി, ഹണീ ബീ -2 സിനിമയുടെ അണിയറ പ്രവർത്തകൻ അനൂപ് വേണുഗോപാൽ, അസി. ഡയറക്ടർ അനിരുദ്ധൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതിയുെട പരിഗണനയിലുള്ളത്. ജീൻപോൾ അടക്കമുള്ളവർക്കെതിരെ പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി നേരത്തേ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.