അമൃത്സർ: ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ആൾദൈവം ഗുർമീത് റാം റഹീമിനും മുൻ പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ബീർ സിങ് ബാദലിനും കൂടിക്കാഴ്ച നടത്താൻ അവസരം ഒരുക്കിയെന്ന ആരോപണം നേരിടുന്ന ബോളിവുഡ് നടൻ അക്ഷയ് കുമാറിനെ പഞ്ചാബ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഛണ്ഡിഗഢ് ആസ്ഥാനത്ത് ബുധനാഴ്ചയായിരുന്നു അദ്ദേഹത്തെ ചോദ്യം ചെയ്തത്. ജുഹുവിലെ സ്വന്തം വീട്ടിൽ വെച്ചാണ് ബോളിവുഡ് താരം ആൾദൈവവുമായി കൂടിക്കാഴ്ച നടത്തിയതെന്നും ആരോപണമുണ്ടായിരുന്നു.
സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബ് നശിപ്പിച്ചതിനെ ചൊല്ലി ഫരീദ്കോട്ടിലും കോട്കപുരിയിലുമുണ്ടായ പൊലീസ് വെടിവെപ്പിനെ കുറിച്ച് അന്വേഷിക്കുന്ന സംഘമാണ് അക്ഷയ്യെ ചോദ്യം ചെയ്തത്. അന്ന് ഗുർമീതിെൻറ അനുയായികൾ നടത്തിയ പ്രതിഷേധത്തിനിടെയായിരുന്നു വെടിവെപ്പുണ്ടായത്. ഇതിൽ രണ്ടു പേർ മരിച്ചിരുന്നു.
ഗുർമീതിെൻറ വിവാദ സിനിമയായ മെസഞ്ചർ ഓഫ് ഗോഡുമായി ബന്ധപ്പെട്ടായിരുന്നു അക്ഷയ്-ബാദൽ-ഗുർമീത് കൂടിക്കാഴ്ചയെന്നാണ് ആരോപണം. എന്നാൽ താൻ ഗുർമീതിനെ ഇതുവരെ കണ്ടിേട്ടയില്ലെന്ന് അക്ഷയ് അന്വേഷണ സംഘത്തോട് പറഞ്ഞു. അക്ഷയ് കുമാറിെൻറ ഫ്ലാറ്റിൽ മൂവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയെന്ന് കാട്ടി മുൻ എം.എൽ.എ. ഹർബൻസ് ജലാലാണ് ജസ്റ്റിസ് രഞ്ജിത് സിങ് കമീഷന് കത്തയച്ചത്.
തെൻറ സിനിമകളിലൂടെ പഞ്ചാബ് സംസ്കാരത്തേ വളർത്തിയിട്ടേ ഉള്ളൂ. പഞ്ചാബ് സഹോദരങ്ങളോട് സ്നേഹവും ആദരവും മാത്രമേ ഉള്ളൂവെന്നും അവരുടെ വികാരത്തെ വ്രണപ്പെടപത്തില്ലെന്നും മുമ്പ് അക്ഷയ് കുമാർ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.