കൽപറ്റ: ഓട്ടോ ഡ്രൈവർക്ക് പൊലീസ് സ്റ്റേഷനിൽ എസ്.ഐയുടെ മർദനം. കമ്പളക്കാട് സംയുക്ത ഔട്ടോ ഡ്രൈവേഴ്സ് യൂനിയന്‍ ചെയര്മാന് ചെണ്ടിയാക്കണ്ടി മുനീറിനാണ് (40) കമ്പളക്കാട് സ് റ്റേഷനിൽ എസ്.ഐയുടെ മര്‍ദനത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശു പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തിെൻറ വ ാഹനത്തില്നിന്ന് പെയിൻറിങ് ഉപകരണങ്ങള്‍ എടുക്കാന്‍ സ്റ്റേഷനിലേക്ക് പോയതായിരുന്നു മുനീര്‍. സ്റ്റേഷനിലെത്തി ഉപകരണങ്ങള്‍ എടുക്കുന്നത് സംബന്ധിച്ച്് എസ്.ഐ രാംജിത്തിനോട് സംസാരിക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം മുനീറിനോട് കയര്‍ക്കുകയായിരുന്നു. ഇതിനിടെ എസ്.ഐ നെഞ്ചത്ത് പിടിച്ച് തള്ളിയതോടെ ഗ്രില്ലില്‍ തലയിടിച്ച് മുനീർ താഴേക്ക് വീഴുകയായിരുന്നു.
നേരത്തേ അപകടത്തിൽപെട്ട് തലക്ക് ഗുരുതര പരിക്കേറ്റിരുന്ന മുനീർ തല ഗ്രില്ലിലിടിച്ചതോടെ താഴെവീണു. ഇതിനിടെ പുറത്ത് തടിച്ചുകൂടിയ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊലീസുകാര്‍ ചേര്‍ന്ന് മുനീറിനെ കൈനാട്ടി ജനറല്‍ ആശുപത്രിയിലെത്തിച്ചു. ഇവർക്ക് പിന്നാലെ നാട്ടുകാരും ആശുപത്രിയിലെത്തി. ഈ സമയം എസ്.ഐ മറ്റ് പൊലീസുകാരെ കാര്യങ്ങള്‍ നോക്കാന്‍ ഏൽപിച്ച് തിരികെ സ്റ്റേഷനിലേക്ക് പോയി. ഇത് നാട്ടുകാരുടെ പ്രതിഷേധം ഇരട്ടിപ്പിച്ചു. ഇതിനിടെ, ജനറല്‍ ആശുപത്രിയില്‍നിന്നു മുനീറിനെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടേക്ക് കൊണ്ടുപോകണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടർന്ന് നാട്ടുകാര്‍തന്നെ ആംബുലന്‍സ് എത്തിച്ച് കോഴിക്കോട് മേയ്ത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇദ്ദേഹം ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കമ്പളക്കാട് പൊലീസ് ഉപരോധിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചത്. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ കമ്പളക്കാട് ടൗണില്‍ വൈകീട്ട് മൂന്നുവരെ പണിമുടക്കി. പ്രതിഷേധ പ്രകടനവും നടത്തി. ജനങ്ങളുടെ പ്രതിഷേധം ശക്തമായതോടെ കമ്പളക്കാട് സ്റ്റേഷനിലെത്തിയ കല്പറ്റ ഡിവൈ.എസ്.പി കണിയാമ്പറ്റ പഞ്ചായത്ത് പ്രസിഡൻറ് ബിനു ജേക്കബ് അടക്കമുള്ള ജനപ്രതിനിധികള്‍ക്കൊപ്പം സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു.
മുനീറിനെ തള്ളുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടെന്നും എസ്.ഐക്കെതിരെ നടപടി സ്വീകരിക്കാമെന്ന് ഡിവൈ.എസ്.പി ഉറപ്പ് നല്‍കിയെന്നും ബിനു ജേക്കബ്, ജില്ല പഞ്ചായത്ത് അംഗം പി. ഇസ്മയില്‍ തുടങ്ങിയവർ അറിയിച്ചു. തുടർന്നാണ് രാവിലെ 11ഓടെ ആരംഭിച്ച ഉപരോധം ഉച്ചക്ക് രണ്ടോടെ അവസാനിപ്പിച്ചത്. അബ്ബാസ് പുേന്നാളി, കെ.എം. ഫൈസല്‍, സി.ടി. സലീം, പി.പി. റെനീഷ്, കാട്ടി ഗഫൂര്‍, താരീഖ് കടവന്‍, ഷാജി അബ്ദുല്‍ ഫൗസ്, ഹാരിസ് മാട്ടായി തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്കി. ബുധനാഴ്ച വൈകീട്ട് അഞ്ചോടെ എസ്.ഐക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.