പൊഴുതന: വീടുകളുടെ നിർമാണം പാതിയിൽ ഉപേക്ഷിച്ചു കരാറുകാർ മുങ്ങുന്നത് ആദിവാസി കു ടുംബങ്ങളെ ദുരിതത്തിലാക്കുന്നു. അച്ചൂർ നായ്ക്കോട്ടുമ്മൽ കോളനിയിലെ വീടുകളുടെ നിർമ ാണം പാതിയിൽ നിലച്ചതോടെ കുടുംബങ്ങൾ നിയമ നടപടിക്കൊരുങ്ങുകയാണ്. പൊഴുതന പഞ്ചായത ്തിലെ 11ാം വാർഡിലെ കുടുംബങ്ങളാണ് വീടുകളുടെ നിർമാണം പാതിയിൽ നിലച്ചതോടെ പെരുവഴിയിലായത്. എതാനും വർഷങ്ങൾക്ക് മുമ്പ് കരാറുകാരൻ ഇത്തരത്തിൽ ഇട്ടിട്ടുപോയ പണി പൂർത്തിയാവാത്ത നിരവധി വീടുകൾ കോളനിയിലുണ്ട്. കരാറുകാർ വീടുകളുടെ നിർമാണം പാതിവഴിയിലാക്കി മുങ്ങുകയാണ്. ഇതേ കരാറുകാർതന്നെ മറ്റു കോളനികളിലെത്തി വീടുകളുടെ നിർമാണ ചുമതല ഏറ്റെടുക്കുന്നതായും പരാതിയുണ്ട്. വീടു നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കുമെന്ന് അധികൃതരും ജനപ്രതിനിധികളും പലതവണ ഈ കുടുംബങ്ങൾക്ക് ഉറപ്പു നൽകിയിരുന്നു. എന്നാൽ, അധികൃതർ നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കപ്പെട്ടില്ല.
തെരെഞ്ഞടുപ്പുനാളുകളിൽ പഞ്ചായത്ത് അംഗം മുതൽ എം.എൽ.എ സ്ഥാനർഥികൾ വരെ കോളനിയിലെത്തി പല വാഗ്ദാനങ്ങളും നൽകി പോകും. പിന്നീട് ഇവരെയൊന്നും ഇവിടേക്ക് കാണാറില്ലെന്നും കോളനിവാസികൾ പറയുന്നു. പല തവണകളിലായി മുഴുവൻ ഗഡുക്കളും വാങ്ങിച്ചശേഷമാണ് കരാറുകാർ സ്ഥലം വിട്ടതെന്ന് കോളനിക്കാർ ആരോപിക്കുന്നു. നിലവിൽ ഒമ്പത് പണിയ കുടുംബങ്ങൾ താമസിക്കുന്ന നായ്ക്കോട്ടുമ്മൽ കോളനിയിൽ ആർക്കും അന്തിയുറങ്ങാൻ സുരക്ഷിതമായി വീടുകളില്ല. പതിറ്റാണ്ടുകൾക്കുമുമ്പ് നിർമിച്ച വീടുകൾ പലതും കാലപ്പഴക്കത്താൽ തകർച്ച ഭീഷണി നേരിടുകയാണ്. വീടുകളുടെ ശോച്യാവസ്ഥ കാരണം ഭൂരിഭാഗം വീടുകളും മഴ പെയ്താൽ ചോർന്നൊലിക്കും.
തെരഞ്ഞടുപ്പ് അടുക്കുമ്പോൾ എല്ലാവരും കോളനിയിലെ സ്ഥിരം സന്ദർശകരാണെന്നും തങ്ങളുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ നടപടികളൊന്നും ഉണ്ടാകാറില്ലെന്നും കോളനിക്കാർ പറയുന്നു. കോളനിക്കാരെ വഞ്ചിച്ച് വീടുകളുടെ നിർമാണം ഏറ്റെടുത്ത് മുങ്ങുന്ന കരറുകാർക്കെതിരെ പരാതി നൽകിയാലും നടപടിയുണ്ടാകാറില്ല. ഫലമോ, സർക്കാർ അനുവദിക്കുന്ന തുക നഷ്ടമാവുകയും ഈ കുടുംബങ്ങൾ ചോർന്നൊലിക്കുന്ന കൂരകളിൽതന്നെ അന്തിയുറങ്ങാൻ നിർബന്ധിതരാകുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.