പുൽപള്ളി: ജില്ലയിലെ വനങ്ങളിൽ കോടികൾ വിലമതിക്കുന്ന മരങ്ങൾ നശിക്കുമ്പോഴും അധിക ൃതർ കാഴ്ചക്കാരാകുന്നു. കഴിഞ്ഞ മഴയിലും കാറ്റിലും മാത്രം നിരവധി മരങ്ങളാണ് നിലംപൊത്ത ിയത്. ഇത്തരത്തിൽ വീഴുന്ന മരങ്ങൾ ജീർണിച്ചു മണ്ണടിയുന്നതാണ് പതിവ്. ചെതലയം റേഞ്ചിനു കീഴിലെ വിവിധ വനമേഖലകളിലായി കോടികൾ വിലമതിക്കുന്ന മരങ്ങളാണ് ഇത്തരത്തിൽ ദ്രവിച്ച് നശിക്കുന്നത്. വനങ്ങളിൽ വീഴുന്ന മരങ്ങൾ വർഷംതോറും ലേലം ചെയ്താൽ കോടികൾ സർക്കാറിനു ലഭിക്കും. വർഷങ്ങൾക്ക് മുമ്പ് കടപുഴകിയും മറ്റും വീണ മരങ്ങൾ നീക്കം ചെയ്യാൻ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഏതാനും വർഷങ്ങൾക്ക് മുമ്പ് പാതിരി വനത്തിൽനിന്ന് ഇത്തരത്തിൽ വീണുകിടന്ന് നശിക്കുന്ന മരങ്ങൾ വനപാലകർ ശേഖരിച്ച് ലേലത്തിലൂടെ വിറ്റഴിച്ചിരുന്നു. അന്ന് കോടികൾ സർക്കാറിന് വരുമാനവും ലഭിച്ചു.
കഴിഞ്ഞ രണ്ടു പ്രളയകാലഘട്ടങ്ങളിൽ വനത്തിൽ നിരവധി മരങ്ങളാണ് വീണത്. കൂടാതെ വനപാതയോരങ്ങളിൽ മുറിച്ചു നീക്കിയ മരങ്ങളും വഴിമുടക്കികളായി നശിക്കുകയാണ്. വീട്ടി, തേക്ക്, കരിമരുത് തുടങ്ങിയ വിലപിടിപ്പുള്ള മരങ്ങളും ഇക്കൂട്ടത്തിലുണ്ട്. ഈ മരങ്ങളെല്ലാം നീക്കം ചെയ്തില്ലെങ്കിൽ ഒരു ഉപയോഗവുമില്ലാതെ ദ്രവിച്ച് നശിക്കും. ബന്ധപ്പെട്ട അധികൃതർ പ്രത്യേകം താൽപര്യം എടുത്താൽ സർക്കാറിന് കോടികളുടെ വരുമാനം വീണുകിടക്കുന്ന ഈ മരങ്ങളിലൂടെ ലഭിക്കും. അതിനുള്ള നടപടി അധികൃതർ എടുക്കുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.