തിരുവനന്തപുരം: അഴിമതി ആരോപണവുമായി ഘടകകക്ഷിയായ സി.പി.െഎ രംഗത്തുവരികയും അതേറ്റുപിടിച്ച് യു.ഡി.എഫും ബി.ജെ.പിയും കൈകോർക്കുകയും ചെയ്തതോടെ കോർപറേഷൻ കൗൺസിൽ യോഗം വാദപ്രതിവാദങ്ങളുടെ വേദിയായി. സി.പി.ഐ ജില്ല കമ്മിറ്റി അംഗവും കോർപറേഷൻ പാര്‍ലമെൻററി പാര്‍ട്ടി ലീഡറുമായ സോളമന് വെട്ടുകാടാണ് ഭരണസമിതിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. ജനകീയാസൂത്രണ പദ്ധതിരേഖ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ച കൗണ്‍സിലിലാണ് മുന്നണിക്കുള്ളിലെ രാഷ്ട്രീയഭിന്നത മറനീക്കിയത്. ഭരണസമിതിക്കെതിരെ യു.ഡി.എഫ് ശക്തമായ സമരത്തിനൊരുങ്ങുന്നുവെന്ന ബീമാപ്പള്ളി റഷീദിെൻറ വാദം ചൂണ്ടിക്കാട്ടിയാണ് സോളമൻ വെട്ടുകാട് ആരോപണങ്ങൾക്ക് തുടക്കമിട്ടത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ടൗണ്‍പ്ലാനിങ്- എൻജിനീയറിങ് വിഭാഗങ്ങളെ അടിയന്തരമായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ടു. ഫോര്‍ട്ട് സോണല്‍ ഓഫിസില്‍ ഒരു ഫയല്‍ എടുക്കുന്നതിനുപോലും കൈക്കൂലി കൊടുക്കേണ്ട സ്ഥിതിയാണ്. നെറികെട്ട ഡിസൈനര്‍മാരാണ് ടൗണ്‍പ്ലാനിങ് വിഭാഗത്തെ ഭരിക്കുന്നത്. കോര്പറേഷന് ഓഫിസില്‍ വന്ന് മേയറെ വെല്ലുവിളിക്കുന്ന ഡിസൈനര്‍മാരുണ്ട്. കൗണ്‍സിലര്‍മാരുടെ അന്തസ്സ് നഷ്ടപ്പെട്ട അവസ്ഥയാണ്. സ്റ്റിയറിങ് കമ്മിറ്റിയും ടൗണ്‍പ്ലാനിങ് കമ്മിറ്റിയും കാര്യക്ഷമമല്ലാത്തതാണ് പ്രശ്നത്തെ ഇത്ര രൂക്ഷതയിലെത്തിച്ചതെന്നും സോളമന് ചൂണ്ടിക്കാട്ടി. ആരോപണങ്ങളെ സ്വാഗതംചെയ്യുന്നുവെന്നാണ് ബി.ജെ.പി അഭിപ്രായപ്പെട്ടത്. സി.പി.ഐയുടെ പ്രതിനിധിയായ ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ അവതരിപ്പിച്ച ധനകാര്യ സ്ഥിരംസമിതി പാസാക്കിയ പ്രമേയത്തിലെ പിശകുകളും സോളമന്. ഇതിെൻറ പേരില്‍ ഇരുവരും തമ്മിൽ നേരിയതോതിൽ വാഗ്വാദമുണ്ടായി. വകുപ്പ് തിരിച്ചുള്ള ചര്‍ച്ചക്കുപകരം അജണ്ടയിലെ 19 വിഷയങ്ങള്‍ ധനകാര്യ സ്ഥിരംസമിതി ഒരുമിച്ച് അവതരിപ്പിക്കുകയായിരുന്നു. ഇതിനെ ബി.ജെ.പിയിലെയും യു.ഡി.എഫിലെയും അംഗങ്ങള്‍ എതിര്‍ത്തു. കോർപറേഷൻ ഉടമസ്ഥതയിലെ കടകളും ഷോപ്പിങ് മാളുകളിലെ സ്റ്റാളുകളും ലേലം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയം ഭരണ--പ്രതിപക്ഷാംഗങ്ങളുടെ തര്‍ക്കത്തിനിടയാക്കി. പൂജപ്പുര സ്റ്റേഡിയം, പേരൂര്‍ക്കട, ചാല കമ്പോളങ്ങള്‍ എന്നിവിടങ്ങളിലെ കടകളുമായി ബന്ധപ്പെട്ട വിഷയമാണ് പ്രധാനമായും ചര്‍ച്ചക്കെത്തിയത്. ലേലം കൊണ്ടവര്‍ തന്നെയാണ് കട നടത്തുന്നതെന്ന് കൃത്യമായി ഉറപ്പുവരുത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന്് ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ പറഞ്ഞു. തുടർന്ന് മുനിസിപ്പാലിറ്റി നിയമം ചൂണ്ടിക്കാട്ടി മേയര്‍ വി.കെ. പ്രശാന്ത് വിഷയത്തില്‍ വിശദീകരണം നല്കി. ലേലം പിടിച്ചവരല്ല കട നടത്തുന്നതെങ്കില്‍ പരാതിയനുസരിച്ച് സെക്രട്ടറിക്ക് ലൈസന്‍സ് റദ്ദ് ചെയ്യാമെന്ന് അറിയിച്ചു. കോർപറേഷൻ ഉടമസ്ഥതയിലുള്ള പാര്ക്കുകളെച്ചൊല്ലിയും തര്‍ക്കമുണ്ടായി. നഗരസഭയുടെ പാര്‍ക്കുകള്‍ പാര്‍ട്ടി പരിപാടികള്‍ക്ക് നല്കാന് വ്യവസ്ഥയില്ലെന്നും ചിലര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ ഇളവ് നല്‍കുന്നുണ്ടെന്നും യു.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍ അനില്‍കുമാര്‍ പറഞ്ഞു. പാളയം രാജൻ, എം.ആർ. ഗോപൻ. കെ. അനിൽകുമാർ, കരമന അജിത്, വി. ഗിരി തുടങ്ങിയവർ ചർച്ചയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.