ചിറയിൻകീഴ്: രാത്രിയിൽ വീട്ടിൽ അതിക്രമിച്ചുകയറി താമസക്കാെര മർദിച്ചശേഷം വീടി ന് തീയിട്ടു. ചൊവ്വാഴ്ച രാത്രി ചിറയിൻകീഴ് വടക്കേ അരയതുരുത്തിൽ ഓമന-ബാബു ദമ്പതികള ുടെ വീട്ടിലാണ് ആക്രമം നടന്നത്. ഓമനയെയും ബാബുവിനെയും മർദിച്ചവശരാക്കിയശേഷമാണ് വീടിന് തീയിട്ടത്. വീട്ടിലുണ്ടായിരുന്ന മകെൻറ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുകളും ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ രേഖകളും വീട്ടുസാധനങ്ങളും കത്തിനശിച്ചു.
തീ ആളിക്കത്തി തൊട്ടടുത്ത വീട്ടിലേക്കും പടർന്നെങ്കിലും ആറ്റിങ്ങൽ ഫയർഫോഴ്സ് സ്ഥലത്തെത്തി അണച്ചതിനാൽ കൂടുതൽ അപകടം ഉണ്ടായില്ല. വീട്ടിലെ അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കായലരികത്ത് വീണു. തകരവും തടിയും ഉപയോഗിച്ച് നിർമിച്ച വീട് പൂർണമായും കത്തിനശിച്ചു. ഓമനയുടെ മകന് ചിലരുമായി പ്രശ്നമുണ്ടായിരുന്നു. അതിെൻറ തുടർച്ചയായിട്ടാണ് വീട് ആക്രമിച്ചതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.