തിരുവനന്തപുരം: തെരുവുനായ്ക്കളുടെ വിളയാട്ടം രൂക്ഷം. ചൊവ്വാഴ്ച കരമന, കാലടി മേഖ ലയിൽ ചൊവ്വാഴ്ച മാത്രം കടിയേറ്റത് 16 പേർക്ക്. റോഡ് വക്കിലും കടകളിലും നിന്നവെരയും വാഹനങ്ങളില്‍ വന്നിറങ്ങിയവെരയുമെല്ലാം തെരുവുനായ്ക്കൾ കടിച്ചുകീറി. ചൊവ്വാഴ്ച ര ാവിലെ അഞ്ചര മുതല്‍ ഒമ്പത് വരെ പല സ്ഥലങ്ങളിലാണ് വിദ്യാർഥികൾക്കും മുതിർന്നവർക്കുമടക്കം കടിയേറ്റത്. കടിയേറ്റവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. കൂടുതൽ പേർക്കും കാലിനാണ് കടിയേറ്റത്. പേപിടിച്ച നായുടെ ആക്രമണമുണ്ടായെന്ന പ്രചാരണം നാട്ടുകാരെയും ആശങ്കയിലാക്കി. കുട്ടികളെല്ലാം സ്കൂളിലേക്ക് പോകുന്ന സമയമായതിനാൽ രക്ഷിതാക്കളും പരിഭ്രാന്തിയിലായി. ചൊവ്വാഴ്ച രാവിലെ അഞ്ചോടെ പത്രം ഏജൻറ് ബിനുപ്രകാശിനാണ് പത്രവിതരണത്തിനിടെ വലിയശാല കാവില്ക്ഷേത്രത്തിന് മുന്നിൽവെച്ച് കടിയേറ്റത്. തുടര്‍ന്ന് വലിയശാല, ആര്യശാല പ്രദേശങ്ങളില്‍ സ്കൂള്‍ വിദ്യാർഥികൾക്കും കടിയേറ്റു. കറുത്ത തെരുവുനായാണ് കടിച്ചതെന്നാണ് എല്ലാവരും പറയുന്നത്.
കല്യാണ്‍ ആശുപത്രിക്ക് സമീപം, കരമന, ചാല എന്നിവിടങ്ങളിലാണ് റോഡ് വക്കിൽ നിന്നവരെ കടിച്ചത്. ഝാര്‍ഖണ്ഡ് സ്വദേശി സഹീര്‍ അന്‍സാരി, സ്വകാര്യ സുരക്ഷ ജീവനക്കാരനായ കരമന സ്വദേശി വേലായുധന് എന്നിവരും ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. റോഡില്‍ നിന്നവരുടെ പിന്നാലെ നടന്നാണ് ആക്രമിച്ചത്. ഇതിൽ ഒരാളുടെ കൈത്തണ്ടയിൽ കടിയേറ്റു. ഇദ്ദേഹം വിദഗ്ധചികിത്സ തേടിയിട്ടുണ്ട്. ശ്രീകാര്യത്തിന് സമീപം ചെല്ലമംഗലത്തും ചൊവ്വാഴ്ച ഓരാള്‍ക്ക് കടിയേറ്റിരുന്നു. ചന്തകള്ക്കുസമീപം നായ്ക്കൾ കൂട്ടം കൂടി നിന്നാണ് ആക്രമണം നടത്തുന്നത്. മതിയായ രീതിയിൽ മാലിന്യം സംസ്കരിക്കാത്തതാണ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് വിലയിരുത്തൽ. ഇടക്കാലത്ത് തെരുവുനായ്ശല്യം കുറഞ്ഞിരുന്നെങ്കിലും ഇപ്പോള്‍ പഴയസ്ഥിതിയിലേക്ക് മടങ്ങുകയാണെന്നും ആളുകൾ പറയുന്നു. ബസ് കാത്ത് നിൽക്കുന്നവരുടെ ഇടയിലേക്ക് തെരുവുനായ്ക്കൾ കൂട്ടത്തോടെ പാഞ്ഞടുക്കുന്നത് പതിവുകാഴ്ചയാണ്. നായ്ക്കളുടെ വന്ധ്യംകരണം അടക്കമുള്ള നടപടികള്‍ കോര്പറേഷന് ശക്തമാക്കണമെന്നാണ് ആവശ്യം.
വിമാനയാത്രികർക്ക് ഭീഷണി ശംഖുംമുഖം: വിമാനയാത്രക്കാര്‍ക്ക് ഭീഷണിയായി തെരുവുനായ്ക്കള്‍. ചാക്കയിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്കാണ് തെരുവുനായ്ക്കളുടെ ഭീഷണി. യാത്രക്കാരെ സ്വീകരിക്കാനായി ടെര്‍മിനലിന് മുന്നില്‍ കാത്തുനില്‍ക്കുന്നവരെ നായ്ക്കൾ ഉപദ്രവിക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിനെതിരെ പലരും പലതവണ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് പരാതി നല്‍കിയെങ്കിലും വിഫലമായി. ടെര്‍മിനലിെൻറ മുന്‍വശവും വാഹനങ്ങളുടെ പാർക്കിങ് ഏരിയയും ഇൗ നായ്ക്കള്‍ കൈയടക്കി. നഗരത്തിെൻറ വിവിധ ഭാഗങ്ങളില്‍നിന്ന് പിടികൂടി വന്ധ്യംകരിക്കുന്ന നായ്ക്കളെ തീരപ്രദേശത്ത് കൊണ്ടുവന്ന് ഉപേക്ഷിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ശല്യം രൂക്ഷമാണ്.
വളര്‍ത്തുമൃഗങ്ങൾക്കും രക്ഷയില്ല. ഗാന്ധാരിഅമ്മൻ േകാവിലിന് മുന്നിലും തെരുവുനായ്ശല്യം രൂക്ഷം നഗരത്തിലെ പലയിടങ്ങളിലും തെരുവുനായ്ശല്യം രൂക്ഷമാണ്. സെക്രേട്ടറിയറ്റ് പരിസരത്തും ഗാന്ധാരിഅമ്മൻ േകാവിലിന് മുന്നിലും കൂട്ടംകൂടി നടക്കുന്ന നായ്ക്കൾ കാൽനടയാത്രക്കാരെ കൂട്ടത്തോടെ ആക്രമിക്കാനെത്തുന്നു. ഗാന്ധാരിഅമ്മൻ േകാവിൽ റോഡിൽ കുട്ടികളെ കടിച്ച സംഭവവും ഉണ്ടായി. കോവിലിൽ തൊഴാനെത്തുന്നവർ നായ്ക്കളെ പേടിച്ചാണ് കടന്നുപോകുന്നത്. ൈവകുന്നേരം ഏഴിന് ശേഷം പ്രദേശത്തുകൂടി ഒരാളെയും കടത്തിവിടാൻ സമ്മതിക്കാതെ പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണ്. പ്രഭാതസവാരിക്ക് പോകുന്നവെരയും സമീപത്തെ സ്വകാര്യആശുപത്രിയിലെത്തുന്ന രോഗികെളയും നായ്ക്കൾ ഉപദ്രവിക്കുന്നത് പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.