വർക്കല: വീടിെൻറ മട്ടുപ്പാവിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവിനെ വർക്കല എക്സൈസ് റ െയ്ഞ്ച് ഇൻസ്പെക്ടറും സംഘവും പിടികൂടി. വർക്കല കരുനിലക്കോട് കാഞ്ഞിരംവിളാകം വയലിൽ വീട്ടിൽ മോൻകുട്ടൻ എന്ന ബൈജു(36)വാണ് അറസ്റ്റിലായത്. ഓണക്കാലത്തിന് മുന്നോടിയായിട്ടുള്ള പ്രത്യേക മിന്നൽ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് സംഘം എത്തുമ്പോൾ ബൈജു കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു.
സംഘത്തെ കണ്ടയുടൻ ഇയാൾ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടി. കഞ്ചാവ് ചെടികൾ വളർത്തുന്നത് 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ഒരു മീറ്ററും അര മീറ്റവും ഉയരമുള്ള കഞ്ചാവ് ചെടികൾ ചെടിച്ചട്ടിയിൽ വളർത്തുകയായിരുന്നു. ഇവയും പിടിച്ചെടുത്തു. റെയ്ഞ്ച് ഇൻസ്പെക്ടർ എം. മഹേഷ്, പ്രിവൻറിവ് ഓഫിസർ ബിജു, പ്രിൻസ്, പ്രണവ്, ഷിജു, സജിത്ത്, ദീപ്തി എന്നിവരുൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ബൈജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.