തിരുവനന്തപുരം: വിലകൊടുത്ത് വാങ്ങുന്ന കുടിവെള്ളത്തില്‍നിന്ന് പകര്‍ച്ചവ്യാധികള്‍ പട രുമെന്ന ഭയത്തിൽ തീരവാസികൾ. മാലിന്യം നിറഞ്ഞ് ഒഴുകുന്ന തോടുകളില്‍ നിന്നും ആറുകളില ്‍ നിന്നും ശേഖരിക്കുന്ന ജലം േക്ലാറിനേഷൻ നടത്താതെയാണ് ടാങ്കറുകള്‍ വഴി വിതരണം ചെയ്യുന്നത്. ജനസംഖ്യ കൂടിയ തീരമേഖലയില്‍ ടാങ്കര്‍ലോറികള്‍ മത്സരിച്ചാണ് കുടിവെള്ളം വിതരണം ചെയ്യുന്നത്. ആവശ്യക്കാര്‍ കൂടുന്നതനുസരിച്ച് വെള്ളത്തിന് വിലയും കൂടാറാണ് പതിവ്. നേരേത്ത അഞ്ച് രൂപ നിരക്കില്‍ ലഭിച്ചിരുന്ന ഒരു കുടം വെള്ളത്തിന് ഇപ്പോള്‍ 10 മുതൽ 20 രൂപ വരെ നൽകണം.

നേരത്തേ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ ടാങ്കറിൽ എത്തിക്കുന്ന വെള്ളത്തില്‍ ബാക്ടീരിയയുടെ അളവ് അനുവദനീയമായതിെൻറ 60 മടങ്ങാണെന്ന് കണ്ടത്തെിയിരുന്നു. പി.എച്ച് മൂല്യം കുറവാണെന്നും കണ്ടെത്തിയിരുന്നു. വെള്ളത്തിൽ അമ്ലാംശം ഉള്ളതിനാല്‍ കുടിക്കാന്‍ യോഗ്യമല്ലന്നും ആരോഗ്യവകുപ്പി‍െൻറ റിപ്പോര്‍ട്ടില്‍ എടുത്ത് പറയുന്നു. മിക്കയിടങ്ങളിലും അംഗീകാരം ഇല്ലാതെയാണ് ജലമാഫിയ വിവിധ ഭാഗങ്ങളിൽനിന്ന് ജലം ഊറ്റുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുന്നതിന് വാട്ടര്‍അതോറിറ്റി വെള്ളയമ്പലത്തെ ആസ്ഥാനത്തുനിന്ന് ടാങ്കര്‍ലോറികള്‍ക്ക് കുടിവെള്ളം വിതരണം ചെയ്യാറുണ്ട്. എന്നാൽ, ഇത് നഗരത്തിലെ വന്‍കിടഹോട്ടലുകൾക്കും മറ്റും മറിച്ചുനല്‍കി അമിത പണം ഈടാക്കുന്നതായും ആക്ഷേപമുണ്ട്.

Tags:    
News Summary - local news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.