കിളിമാനൂർ: ജോലിയിലുണ്ടായിരുന്ന എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിടുകയും പുതിയ ആ ൾക്കാരെ നിയമിക്കാതിരിക്കുകയും ചെയ്തതോടെ കിളിമാനൂരിൽ കെ.എസ്.ആർ.ടി.സി ബസുകളുടെ സ ർവിസുകൾ മുടങ്ങുന്നു. ഞായറാഴ്ച മാത്രം മുടങ്ങിയത് 11 സർവിസുകൾ. രാത്രിയിലെ പകൽക്കുറി സ്റ്റേ സർവിസ് അപ്രതീക്ഷിതമായി മുടക്കിയതിനെതുടർന്ന് ശനിയാഴ്ച രാത്രി ഡിപ്പോയിൽ യാത്രക്കാർ സ്റ്റേഷൻ മാസ്റ്ററുമായി വാഗ്വാദത്തിലായി. ഗ്രാമീണമേഖലയിൽ ജനോപകാരപ്രദമായി പ്രവർത്തിച്ചിരുന്ന കെ.എസ്.ആർ.ടി.സി ഡിപ്പോ ആയിരുന്നു കിളിമാനൂരിലേത്. വർഷങ്ങൾക്ക് മുമ്പ് നൂറിലേറെ സർവിസുകൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ 75 താഴെ മാത്രമാണുള്ളത്.
കാരേറ്റ്-കല്ലറ-മുതുവിള, കല്ലറ-പാലോട്, നെടുമങ്ങാട് ചെയിൻ, ആറ്റിങ്ങൽ, പള്ളിക്കൽ-പരിപ്പള്ളി, വെള്ളല്ലൂർ-കല്ലമ്പലം അടക്കമുള്ള പ്രദേശങ്ങളിലെ സാധാരണക്കാർ ഏറെ ആശ്രയിക്കുന്നതും നല്ല കലക്ഷനുമുള്ള നിരവധി സർവിസുകളാണ് ഇതിനകം നിർത്തിയത്. ഇവയിൽ പലതും സ്റ്റേ സർവിസുകളുമായിരുന്നു. രാജമാണിക്യം എം.ഡിയായിരുന്ന കാലത്ത് നിർത്തലാക്കിയ കിളിമാനൂർ-പള്ളിക്കൽ-പകൽക്കുറി സ്റ്റേ സർവിസ് ‘മാധ്യമം’ വാർത്താപരമ്പരകളുടെയും ജനകീയസമരങ്ങളുടെയും ഫലമായി അടുത്തകാലത്താണ് പുനഃസ്ഥാപിച്ചത്. നേരത്തേ, രാത്രി 9.55ന് ആരംഭിച്ചിരുന്ന സർവിസ് ഇപ്പോൾ ഒമ്പതിനാണ്. ശനിയാഴ്ച രാത്രി 8.30 മുതൽ ഈ ബസ് കാത്ത് അമ്പതോളം യാത്രക്കാർ ഡിപ്പോയിലുണ്ടായിരുന്നു.
9.15 ഓടെ കാര്യം തിരക്കിയപ്പോഴാണ് കണ്ടക്ടർ ഇല്ലാത്തതിനാൽ സർവിസ് നടത്താൻ കഴിയില്ലെന്ന് സ്റ്റേഷൻ മാസ്റ്റർ അറിയിച്ചത്. തുടർന്ന്, യാത്രക്കാരും സ്റ്റേഷൻ മാസ്റ്ററും തമ്മിൽ വാഗ്വാദമുണ്ടായി. ശേഷം 9.45ന് സർവിസ് ആരംഭിച്ചു. ഞായറാഴ്ച ആറ്റിങ്ങൽ, നെടുമങ്ങാട്, കല്ലറ, കടയ്ക്കൽ റൂട്ടുകളിലെ ലോക്കൽ, ഫാസ്റ്റ്, ജെനുറം അടക്കം 11 സർവിസുകൾ മുടങ്ങി. 30ഓളം കണ്ടക്ടർമാരുടെ കുറവാണ് കിളിമാനൂർ ഡിപ്പോയിലുള്ളത്. നിലവിലുള്ള കണ്ടക്ടർ അവധിയെടുത്താൽ പകരം സംവിധാനമൊരുക്കാൻ കഴിയാത്ത സാഹചര്യമാണ്. യഥാസമയം സർവിസുകൾ അയക്കാൻ കഴിയാത്തതോടെ സ്റ്റേഷൻ ഓഫിസർമാർ ലാൻഡ് ഫോണിെൻറ റിസീവർ മാറ്റിെവക്കാറാണ് പതിവെന്നും യാത്രക്കാർ ആരോപിക്കുന്നു. ഇതിനെതിരെയും പ്രതിഷേധം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.