തിരുവനന്തപുരം: പോത്തന്‍കോട് കുന്നത്തുവീട്ടില്‍ സുരേഷ് കുമാറിന് (43) ഈ ഓണം ജീവിതത്തിലേക്കുള്ള തിരിച്ചുവരവാണ്. ജ ീവിക്കാനായി ഏറെ ബുദ്ധിമുട്ടിയ സുരേഷ്കുമാറിന് വലിയ കൈത്താങ്ങാവുകയാണ് സാമൂഹിക സുരക്ഷാ മിഷൻെറ 'വീ കെയര്‍' പദ്ധതി. അമിത ശരീരവളര്‍ച്ചക്ക് കാരണമാകുന്ന അക്രോജൈജാൻറിസം എന്ന അപൂര്‍വരോഗം ബാധിച്ച സുരേഷ് കുമാറിന് മന്ത്രി കെ.കെ. ശൈലജ പ്രത്യേക ഓട്ടോറിക്ഷ കൈമാറി. 2,82,465 രൂപ ചെലവഴിച്ച് പ്രത്യേകം രൂപകല്‍പന ചെയ്ത വാഹനം വി കെയര്‍ പദ്ധതിയിലൂടെയാണ് നല്‍കിയത്. സുരേഷിനെപോലെ ശാരീരിക പ്രയാസമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നയാളാണ് സുരേഷ്. അപൂര്‍വ രോഗത്തിനൊപ്പം നട്ടെല്ലിനും ഗുരുതരരോഗം ബാധിച്ച് ജോലി ചെയ്യാനോ മറ്റ് പ്രാഥമികാവശ്യങ്ങള്‍ ചെയ്യാനോ കഴിയില്ല. 13ാം വയസ്സിലാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. പിന്നീട് അപൂര്‍വ ശരീരവളര്‍ച്ചയുണ്ടായിക്കൊണ്ടിരുന്നു. സുരേഷ് കുമാറിനൊപ്പം 94 വയസ്സുള്ള പിതാവ് മാത്രമാണുള്ളത്. ഏഴടി ഉയരവും 152 കിലോ ഭാരവുമുള്ള സുരേഷ്കുമാറിന് ബസ് ഉള്‍പ്പെടെ വാഹനങ്ങളില്‍ യാത്ര ചെയ്യാനും കഴിയില്ല. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എന്‍ഡോക്രൈനോളജി, നെഫ്രോളജി, ന്യൂറോ, ഓര്‍ത്തോ, ഹീമറ്റോളി വിഭാഗങ്ങളില്‍ ചികിത്സയിലാണ്. അതിനാല്‍തന്നെ പ്രത്യേക രൂപകല്‍പന ചെയ്ത വാഹനം ഏറെ അനുഗ്രഹമാണ്. ഈ വാഹനം സുരേഷ്കുമാറിന് ശരിക്കും ഓണസമ്മാനമാണ്. മുന്നോട്ടുള്ള ജീവിതത്തിന് പ്രതീക്ഷ നല്‍കുന്ന കൈത്താങ്ങ്. സാമൂഹികനീതി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.