കമലിെൻറ വീട്ടിലേക്ക് മാർച്ച്: ബി.ജെ.പി നേതാക്കൾക്ക് ശിക്ഷ

കമലിൻെറ വീട്ടിലേക്ക് മാർച്ച്: ബി.ജെ.പി നേതാക്കൾക്ക് ശിക്ഷ കൊടുങ്ങല്ലൂർ: തിയറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത ുമായി ബന്ധപ്പെട്ട് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമലിൻെറ കൊടുങ്ങല്ലൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തിയ കേസിൽ ബി.ജെ.പി നേതാക്കളെ കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചു. മാർച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി ജില്ല പ്രസിഡൻറ് എ. നാഗേഷ്, മണ്ഡലം പ്രസിഡൻറ് എം.ജി. പ്രശാന്ത് ലാൽ, ഭാരവാഹികളായ എൽ.കെ. മനോജ്, കെ.എ. സുനിൽകുമാർ, എം.യു. ബിനിൽ, യുവമോർച്ച നേതാവ് കെ.എസ്. ശിവറാം, സതീഷ് ആമണ്ടൂർ, ഐ.ആർ. ജ്യോതി, ലാലൻ, ഉദയൻ, റക്സൺ തോമസ് എന്നിവർ ഉൾപ്പെടെ 14 പേരെയാണ് കോടതി പിരിയും വരെ തടവും 750 രൂപ പിഴയും അടക്കാൻ കോടതി ശിക്ഷിച്ചത്. രണ്ട് പേർ ഹാജരായിരുന്നില്ല. 2016 ഡിസംബറിലായിരുന്നു മാർച്ച്. അനുമതിയില്ലാതെ ജാഥ നടത്തിയതിനും, യോഗം ചേർന്നതിനുമായിരുന്നു കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.