കഴക്കൂട്ടം: വീട്ടിൽ ടൈൽസ് പണിക്കെത്തി 24 പവൻ കവർന്ന കേസിൽ തൊഴിലാളി അറസ്റ്റിൽ. പാങ്ങപ്പാറ ഗുരുമന്ദിരത്തിന് സമീപം വാടകക്ക് താമസിക്കുന്ന കാട്ടാക്കട സ്വദേശി മദനൻ (43) ആണ് അറസ്റ്റിലായത്. ഞായറാഴ്ച ശ്രീകാര്യം റോസ് നഗറിലുള്ള ഷാഹിനയുടെ വീട്ടിൽ ബെഡ്റൂമിലെ ടൈൽസ് ജോലി ചെയ്യുന്നതിനായാണ് മദനൻ വീട്ടിൽ എത്തിയത്. വീട്ടിൽ ഷാഹിനയും ഉമ്മയും വാപ്പയും കുട്ടിയുമാണ് ഉണ്ടായിരുന്നത്. ഷാഹിന കടയിൽ പോയസമയം നോക്കി രണ്ടാം നിലയുടെ ബെഡ്‌റൂമിലെ അലമാര തുറന്ന് ആഭരണങ്ങൾ മോഷ്ടിച്ചശേഷം ടൈൽസ് ഒട്ടിക്കാനുള്ള പശ എടുക്കാനെന്ന വ്യാജേന വീട്ടിൽനിന്ന് മുങ്ങി. വീട്ടിലെ കുട്ടിയോട് വെള്ളം എടുക്കാൻ ആവശ്യപ്പെടുകയും കുട്ടി പോയ സമയത്തായിരുന്നു മോഷണം. സംശയം തോന്നിയ വീട്ടുകാർ അലമാര പരിശോധിച്ചപ്പോൾ മോഷണം നടന്നതായി കണ്ടെത്തുകയും ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് പ്രതിയെ തൊണ്ടി മുതൽ സഹിതം മണിക്കൂറുകൾക്കകം പിടികൂടി. ശ്രീകാര്യം സർക്കിൾ അഭിലാഷ് ഡേവിഡ്, ക്രൈം എസ്.ഐ ബിജു രാധാകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. Photo: IMG-20190805-WA0033 ക്യാപ്ഷഷൻ: പ്രതി മദനൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.