ചിറയിന്‍കീഴ്: അഴൂര്‍ കോളിച്ചിറയിൽ വീടു കയറി അക്രമം നടത്തിയ സംഭവത്തിൽ അറസ്റ്റ് തുടരുന്നു. ഒരാൾ കൂടി പിടിയിലായി. പെരുങ്ങുഴി കോളിച്ചിറ സ്വദേശി അഭിലാഷാണ് പിടിയിലായത്. ആറ്റിങ്ങലിന് സമീപം ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ പൊലീസിന് കിട്ടിയ രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി പിടിയിലാകാനുണ്ട്. ഒരാഴ്ച മുമ്പാണ് കോളിച്ചിറയിൽ വീടു കയറി അക്രമം നടത്തിയത്. അഴൂര്‍ കോളിച്ചിറ തൊടിയില്‍ വീട്ടില്‍ കണ്ണന്‍, സഹോദരന്‍ ഉണ്ണി, ബന്ധുവായ ഗിരിജ എന്നിവരെയാണ് പ്രദേശത്തെ ലഹരി വില്‍പന സംഘം ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചത്. ഏഴോളം പേര്‍ ചേര്‍ന്നാണ് ഇവരെ മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച മൂന്നുപേരെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. ഗുണ്ടാസംഘത്തിെൻറ വെട്ടേറ്റ ഗിരിജയുടെ ഭര്‍ത്താവ് മോഹനന്‍, കണ്ണെൻറ ഭാര്യയും ഗര്‍ഭിണിയുമായ മീര, ഇവരുടെ മാതാവ് ഉഷ എന്നിവര്‍ക്ക് ക്രൂരമായ മര്‍ദനമേറ്റിരുന്നു. ലഹരി വില്‍പന നടത്തുന്ന സംഘത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ. പിടിയിലായ പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.