ആറ്റിങ്ങല്‍ ബൈപാസ്; സ്ഥലനിര്‍ണയത്തിൽ വീണ്ടും പരാതികള്‍

ആറ്റിങ്ങല്‍: ബൈപാസിെൻറ സ്ഥലനിര്‍ണയവുമായി ബന്ധപ്പെട്ട് വീണ്ടും പരാതികള്‍. വ്യാഴാഴ്ച കൊല്ലമ്പുഴ തിരുവാറാട്ട ുകാവ് ക്ഷേത്രവളപ്പില്‍ കല്ലിടാനുള്ള അധികൃതരുടെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പഴയ അലൈന്‍മെൻറ് അനുസരിച്ചല്ല സ്ഥലനിര്‍ണയം നടക്കുന്നതെന്നാണ് ആക്ഷേപം. പഴയ രൂപരേഖ പ്രകാരം തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിെൻറ മതില്‍ക്കെട്ടിെൻറ മൂലയിലൂടെയായിരുന്നു റോഡിന് സ്ഥലനിര്‍ണയം നടത്തിയിരുന്നത്. ഇത് ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ദേവസ്വം മന്ത്രിയോടും കലക്ടറോടും അഭ്യർഥിച്ചിരുന്നു. എന്നാല്‍, വ്യാഴാഴ്ച സ്ഥലനിര്‍ണയം നടക്കുമ്പോള്‍ ക്ഷേത്രത്തിലെ പാട്ടുപുരയും കടന്നാണ് റോഡിെൻറ അതിര്‍ത്തി നിര്‍ണയിച്ചത്. ഇതനുവദിക്കാനാവില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. തിരുവിതാംകൂര്‍ രാജകുടുംബത്തിെൻറ പരദേവതാസ്ഥാനമായ ക്ഷേത്രത്തിന് ചരിത്രപരമായും ആചാരപരമായും ഒട്ടേറെ പ്രാധാന്യമുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് നാട്ടുകാര്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.